നാഗ്പൂർ: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ മറച്ചുെവച്ചുവെന്ന പരാതിയിൽ മഹാരാഷ്ട്ര മുൻ മു ഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമൻസ്. മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് നൽകിയിരിക്കുന്നത്. സദർ പൊല ീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ഫഡ്നാവിസിെൻറ വീട്ടിലെത്തി സമൻസ് കൈമാറി.
മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത് രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെയാണ് ഫഡ്നാവിസിനുള്ള സമൻസും ലഭിക്കുന്നത്. നാഗ്പൂരിലെ അഭിഭാഷകൻ സതീഷ് ഉകെയുടെ പരാതിയിലാണ് കോടതി നടപടി. ഫഡ്നാവിസിനെതിരെ ക്രിമനൽ നടപടിക്ക് അനുമതി തേടി ഉകെ മജിസ്ട്രേറ്റ് കോടതിയേയും ഹൈകോടതിയേയും സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിെൻറ ആവശ്യംകോടതികൾ തള്ളുകയായിരുന്നു.
തുടർന്ന് സുപ്രീംകോടതി ഉകെയുടെ പരാതി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയോട് നിർദേശിക്കുകയായിരുന്നു. സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ നവംബർ നാലിന് കോടതി ഫഡ്നാവിസിന് സമൻസയച്ചു. 1996ലും 98ലും ഫഡ്നാവിസിനെതിരെ കേസെടുത്തിരുന്നു. ഈ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഫഡ്നാവിസ് മറച്ചുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.