ന്യൂഡൽഹി/ചെന്നൈ: മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ മരണത്തിലേ ക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്ത ര അന്വേഷണ സമിതി രൂപവത്കരിക്കണമെന്നും വിദ്യാർഥികളുടെ മാനസി കാരോഗ്യ സംരക്ഷണത്തിന് ബാഹ്യ ഏജൻസിയെ നിയോഗിക്കണമെന്നും ആവശ്യ പ്പെട്ട് മദ്രാസ് െഎ.െഎ.ടി വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാരസമര ം തുടങ്ങി.
തിങ്കളാഴ്ച രാവിലെ 10.30 മുതൽ മലയാളികളായ അവസാനവർ ഷ ഹ്യുമാനിറ്റീസ് വിദ്യാർഥി അസർ മൊയ്തീൻ, ഗവേഷണ വിദ്യാർഥി ജസ്റ് റിൻ തോമസ് എന്നിവരാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ‘ചിന്താബാർ’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് സമരം.
ഇതിനിടെ, കുറ്റാരോപിതരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ ഖര, മിലിൻഡ് ബ്രഹ്മി എന്നീ അധ്യാപകർക്ക് കേസന്വേഷിക്കുന്ന ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സമൻസ് അയച്ചുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ മൂവരും കൂടുതൽ സമയം ചോദിച്ചു. എന്നാൽ, അന്വേഷണ സംഘം ഇത് തള്ളി. വൈകീട്ട് ക്രൈംബ്രാഞ്ച് ജോ. കമീഷണർ ഇൗശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മൂവരെയും െഎ.െഎ.ടി കാമ്പസിൽ എത്തി ചോദ്യംചെയ്തു.
പൊലീസ് കേസ് അന്വേഷിക്കുന്നതിനാൽ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്ന് െഎ.െഎ.ടി അധികൃതർ അറിയിച്ചു. അതേസമയം, ഫാത്തിമ ലത്തീഫിെൻറ മരണമടക്കം െഎ.െഎ.ടികളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയവും മതപരവുമായ വിവേചനങ്ങളും മാനസികപീഡനങ്ങളും പാർലമെൻറിൽ ചർച്ചചെയ്യാൻ തയാറാണെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലെ ഡി.എം.കെ നേതാവ് ടി.ആർ. ബാലു കാര്യോപദേശക സമിതിയിൽ വിഷയം ഉന്നയിച്ചപ്പോഴാണ് ഹ്രസ്വചർച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചത്. കേരളത്തിലെയും തമിഴ്നാട്ടിലെയും എം.പിമാർ അടിയന്തര ചർച്ചക്ക് നൽകിയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള തള്ളിയിരുന്നു. തുടർന്ന് ഫാത്തിമ ലത്തീഫിെൻറ മരണം ശൂന്യവേളയിലുന്നയിച്ച പ്രതിപക്ഷം മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ ഇറങ്ങിേപ്പായി.
എൻ.കെ. പ്രേമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും ഡീൻ കുര്യാക്കോസുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രേമചന്ദ്രെൻറ ആവശ്യങ്ങളെ പിന്തുണച്ച ഡി.എം.കെ നേതാവ് കനിമൊഴി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ചു.
അതിനിടെ 13 വർഷത്തിനിടെ ഐ.ഐ.ടി മദ്രാസിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ പട്ടികയും ഇവർ പുറത്തുവിട്ടു. 20 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്യുകയോ ദുരൂഹ കാരണങ്ങളിൽ മരിക്കുകയോ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.