കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായനികുതി നടപടികൾ അവസാനിപ്പിച്ച് മദ്രാസ് ഹൈകോടതി

ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിനും ഭാര്യയ്ക്കും എതിരായ ആദായനികുതി നടപടികൾ മദ്രാസ് ഹൈക്കോടതി അവസാനിപ്പിച്ചു. മുട്ടുക്കാടിനടുത്തുള്ള കാർത്തിയുടേയും ഭാര്യ ശ്രീനിധിയുടേയും ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയിലൂടെ യഥാക്രമം 6.38 കോടിയും 1.35 കോടിയും ലഭിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ശിവഗംഗയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് പാർലമെൻറ് അംഗമാണ് കാർത്തി ചിദംബരം.


നിലവിലെ നടപടികൾ അവസാനിപ്പിക്കുകയാണെന്നും കൂടുതൽ വിലയിരുത്തലിനുശേഷം  ആവശ്യമാണെന്ന് തോന്നുന്നുവെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് നടപടികൾ വീണ്ടും ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി. ഭൂമി വിൽപ്പനയിലൂടെ ലഭിച്ച വരുമാനത്തിന് കാർത്തിയും ഭാര്യയും നികുതി നൽകിയില്ലെന്നും 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ 7.73 കോടി രൂപ കാണിച്ചിരുന്നില്ലെന്നുമാരോപിച്ച് ഐ-ടി വകുപ്പാണ് ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ഇരുവരും പ്രോസിക്യൂഷൻ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായി വാദിക്കുകയായിരുന്നു.

തെറ്റായ റിട്ടേൺ സമർപ്പിക്കുന്നതിനാണ് പ്രോസിക്യൂഷൻ നടപടി ആരംഭിച്ചതെന്നാണ് കാർത്തിയും ഭാര്യയും വാദിച്ചത്. ഇത് ഇന്ത്യൻ പീനൽ കോഡ് പ്രകാരം കോടതിക്ക് മുന്നിൽ തെറ്റായ തെളിവുകൾ നൽകിയ കുറ്റത്തിന് തുല്യമാണ്. ആദായനികുതി നിയമപ്രകാരം വിലയിരുത്തൽ ഉദ്യോഗസ്ഥെൻറ നടപടികൾ സിവിൽ കോടതിയുടെ നടപടിയാണെന്നാണ് കണക്കാക്കപ്പെടുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.