ബജ്റ റൊട്ടി കഴിക്കുന്നതുകൊണ്ട് കൊറോണ ബാധിക്കില്ലെന്ന് മധ്യപ്രദേശ് എം.എൽ.എ

ഭോപാൽ: കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്യുന്നതിനിടയിലും മധ്യപ്രദേശിൽ പാർട്ടിഭേദമില്ലാതെ എൽ.എൽ.എമാർക്കൊക്കെ മാസ്കിനോട് വിരക്തി. സഭാഹാളിന് പുറത്ത് മാസ്ക് ധിക്കാതെ നിൽക്കുന്ന എൽ.എൽ.എമാർ വേറിട്ട കാരണങ്ങളാണ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ചമ്പാലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ. ബാജിനാഥ് കുശ്വാഹ പറഞ്ഞ മറുപടിയാണ് കൂട്ടത്തിൽ എറ്റവും വേറിട്ടത്. 'ഞങ്ങൾ ബജ്റ റൊട്ടി കഴിക്കുന്നവരാണ്, കൊറോണ വൈറസ് ഞങ്ങളെ ബാധിക്കില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ബി.എസ്.പി എം.എൽ.എ റാംഭായിക്ക് മാസ്ക് ധരിച്ചാൽ ശ്വാസം മുട്ടുമത്രെ. കൊറോണ വൈറസിനെ പേടിയില്ലെന്നും അവർ പറഞ്ഞു.

ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എൽ.എമാർക്കും മാസ്ക് ധരിക്കാൻ മടിയുണ്ട്. ബി.ജെ.പി എം.എൽ.എ പ്രധാഹുമാൻ ലോധിയും മാധ്യമപ്രവർത്തകരുടെ കാമറയിൽ മാസ്കില്ലാതെ കുടുങ്ങി. 'മാസ്ക് ദേ, ഇപ്പോൾ അഴിച്ചുള്ളൂ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

കോൺഗ്രസ് എം.എൽ.എ ഗോവിന്ദ് സിങിന്‍റെ അഭിപ്രായത്തിൽ കോവിഡ് രോഗമേ ഇല്ല. എല്ലാം വ്യാജമാണ്. വേണമെങ്കിൽ പിഴ അടക്കാമെന്നും മാസ്ക് ധരിക്കാനാകില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം തുറന്നു പറഞ്ഞു. എന്നാൽ, കോളജുകളും സർക്കാർ ഒാഫീസുകളും തുറന്നതിനും വിവാഹമടക്കമുള്ള പരിപാടികൾ അനുവദിക്കുന്നതിനും ശിവ്രാജ് സിങ് ചൗഹാൻ സർക്കാറിനെ വിമർശിക്കാൻ അദ്ദേഹം മറന്നില്ല.

ഇതുവരെ 2.59 ലക്ഷം പേർക്കാണ് മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ചത്. 3854 കോവിഡ് മരണങ്ങളാണ് ഇവിടെ സ്ഥിരീകരിച്ചത്.

News Summary - madhyapradesh mlas express excuse to wear mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.