ന്യൂഡൽഹി: ഹോട്ടൽ മുറിയിലും സ്കൂൾ ബസിലും വോട്ടുയന്ത്രങ്ങൾ കണ്ടെത്തിയ മധ്യപ്രദേശിൽ ഫലം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസും ബഹുജൻസമാജ് പാർട്ടിയും ആം ആദ്മി പാർട്ടിയും രംഗത്തുവന്നു. ഛത്തിസ്ഗഢിലെ സ്കൂൾ ഹെഡ്മാസ്റ്ററുടെ വീട്ടിൽനിന്ന് വോട്ടുയന്ത്രങ്ങൾ പിടിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇൗ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്വി, വിവേക് ടങ്ക, ടി.എസ്. സിങ് ദേവ്, പ്രണവ് ഝാ, അശോക് ധഹരിയ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ടത്. വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച മുറികളുടെ സുരക്ഷ ശക്തിപ്പെടുത്തണമെന്നും കുറ്റമറ്റ വോെട്ടണ്ണൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വോട്ടുയന്ത്രങ്ങളിൽ അട്ടിമറി നടത്തുമെന്ന ഭീതിയിൽ ഇവ സൂക്ഷിച്ച മധ്യപ്രദേശിലെ ഭോപാൽ ജയിലിൽ കോൺഗ്രസിെൻറയും ആം ആദ്മി പാർട്ടിയുടെയും പ്രവർത്തകർ കാവൽ ഏർപ്പെടുത്തി. വെള്ളിയാഴ്ച മുറിയിലെ സി.സി.ടി.വി പ്രവർത്തനം നിലക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതിനെ തുടർന്നാണിത്. വോട്ടുകഴിഞ്ഞ് സ്കൂൾ ബസിൽ സൂക്ഷിച്ച യന്ത്രങ്ങൾ രണ്ട് ദിവസത്തിനുശേഷം േവാെട്ടണ്ണൽ കേന്ദ്രത്തിലെ മുറിയിലേക്ക് കൊണ്ടുവന്ന സംഭവവും മധ്യപ്രദേശിൽ വൻ പ്രതിഷേധത്തിനിടയാക്കി. രജിസ്ട്രേഷനില്ലാത്ത ബസിൽ ഇവ കൊണ്ടുവരുേമ്പാഴാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ സത്നയിൽ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച മുറിക്കു മുന്നിലാണ് കോൺഗ്രസിെൻറയും ബി.എസ്.പിയുടെയും പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാർ ജില്ല ഭരണകൂടത്തിെൻറ വാഹനം ആക്രമിച്ചു.
വോെട്ടടുപ്പിെൻറ തലേന്ന് മധ്യപ്രദേശിലെ തന്നെ ശുജൽപുർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി നേതാവിെൻറ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്ക് ഉദ്യോഗസ്ഥർ വോട്ടുയന്ത്രങ്ങളുമായി വന്നത് പിടികൂടിയ സാഹചര്യത്തിലാണ് വോട്ടിന് ശേഷം യന്ത്രങ്ങൾക്കുമേൽ പ്രതിപക്ഷം നിരീക്ഷണം ശക്തമാക്കിയത്. ഷാജപുർ ജില്ലയിലെ ഹോട്ടൽ രാജ്മഹലിൽ സോഹൻ ലാൽ ബജാജ് എന്ന പോളിങ് ഒാഫിസർ മറ്റു മൂന്ന് സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം വോട്ടുയന്ത്രങ്ങൾ കൊണ്ടുവന്ന വിവരം രാത്രി 11 മണിയോടെയാണ് നാട്ടുകാർ അറിഞ്ഞത്. പോളിങ് ഒാഫിസർക്ക് സർക്കാർ നേരത്തെ ഏർപ്പെടുത്തിയ താമസ സൗകര്യം ഒഴിവാക്കിയാണ് സോഹൻ ലാൽ ഹോട്ടലിലെത്തിയത്. തുടർന്ന് നാട്ടുകാർ ഹോട്ടൽമുറിയിലെത്തി ഉദ്യോഗസ്ഥരെ വളഞ്ഞു. പിടികൂടിയതിെൻറ വിഡിയോ മധ്യപ്രദേശിൽ ൈവറലായതിനെ തുടർന്ന് റിേട്ടണിങ് ഒാഫിസർക്ക് ഇൗ പോളിങ് ഒാഫിസറെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. ഛത്തിസ്ഗഢിൽ ചിർമിരിയിലെ സർക്കാർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വേദ് പ്രകാശ് മിശ്രയുടെ വീട്ടിൽനിന്നാണ് വോട്ടുയന്ത്രങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.