പി. ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി പി. ചിദംബരത്തിനെതിരെ എൻഫോഴ്സ്മെ ൻറ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചിദംബരത്തിൻെറ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി ത ള്ളുകയും തുടർന്ന് ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ചിദംബരത്തിൻെറ ഹരജി പരിഗണിക്കാതിരിക്കുകയും ചെയ ്തതോടെ അദ്ദേഹം അറസ്റ്റ് ഭീഷണി നേരിട്ടിരുന്നു.

അറ്സ്റ്റ് തടയണമെന്ന ചിദംബരത്തിൻെറ ആവശ്യം സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. ഹരജി ചീഫ് ജസ്റ്റിസിൻെറ പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഇത് ഉച്ചക്ക് ശേഷം പരിഗണിച്ചേക്കും. ചിദംബരം രാജ്യം വിടരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം എവിടെയാണെന്ന് സൂചനയില്ല.

സി.ബി.ഐ ചൊവ്വാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി രണ്ട് തവണ ചിദംബരത്തിൻെറ വസതിയിൽ എത്തുകയും അദ്ദേഹെത്ത കാണാനാവാതെ മടങ്ങുകയും ചെയ്തിരുന്നു.

ഒന്നാം യു.പി.എ സർക്കാറിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് െഎ.എൻ.എക്സ് മീഡിയക്ക് വിദേശ മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ പീറ്റർ മുഖർജിയെയും ഇന്ദ്രാണി മുഖർജിയെയും ചിദംബരം സഹായിച്ചുവെന്നും പ്രത്യുപകാരമായി മകൻ കാർത്തി ചിദംബരത്തിന് ഇരുവരും സാമ്പത്തിക സഹായം ചെയ്തുവെന്നുമാണ് സി.ബി.െഎ കേസ്. എന്നാൽ, കേസിൽ സി.ബി.െഎ ചിദംബരത്തെ പ്രതി ചേർത്തിരുന്നില്ല. പ്രതി ഇന്ദ്രാണി മുഖർജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.െഎ ചിദംബരത്തിന്‍റെ അറസ്റ്റിനു വഴി ഒരുക്കിയത്.

പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കേ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ അറസ്റ്റ് ചെയ്ത അമിത് ഷാ ആണ് ഇപ്പോൾ ആഭ്യന്തര മന്ത്രി. അതിനാൽ തന്നെ കേന്ദ്ര നീക്കങ്ങൾ പ്രതികാര നടപടികളാണെന്നാണ് ആക്ഷേപമുയരുന്നത്. ഏതു വിധേനയും ചിദംബരത്തിന്‍റെ അറസ്റ്റിനു സാധ്യതയുണ്ടെന്നും അതിന് മുന്നോടിയായാണ് മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ േനരത്തെ അറസ്റ്റ് ചെയ്തതെന്നും ആരോപണമുയർന്നിരുന്നു

Tags:    
News Summary - look out notice for P Chidambaram -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.