ന്യൂഡൽഹി: 17ാമത് ലോക്സഭ തെരെഞ്ഞടുപ്പ് പ്രക്രിയയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളി ൽ വോട്ടെടുപ്പ് നടന്ന മൂന്നാം ഘട്ടത്തിൽ 65.71 ശതമാനം േപർ സമ്മതിദാനാവകാശം രേഖപ്പെടു ത്തി. കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്തെ 116 ലോക്സഭ മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
കേരളത്തിനൊപ്പം ഗുജറാത്ത് (26), ഗോവ (2) സംസ്ഥാ നങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലെയും മറ്റു 11 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളി ലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർമാരാണ് ഏഴു ഘട്ടങ്ങളി ലായി നടക്കുന്ന തെരഞ്ഞെടുപ്പിെൻറ മൂന്നാം ഘട്ടത്തിൽ ചൊവ്വാഴ്ച ബൂത്തിലെത്തിയത്. 18.85കോടി വോട്ടർമാർക്കിടയിൽ 1640 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഈസ്റ്റ് ത്രിപുര മണ്ഡലത്തിലെ പോളിങ് സുരക്ഷ കാരണങ്ങളാൽ ചൊവ്വാഴ്ചയാണ് നടന്നത്. ജമ്മു-കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ മാത്രം മൂന്നു ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഈ മാസം 11ന് ആദ്യ ഘട്ടത്തിൽ 91ഉം 18ന് രണ്ടാം ഘട്ടത്തിൽ 95ഉം മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതൊഴിച്ചാൽ ചൊവ്വാഴ്ചയോടെ ദക്ഷിണേന്ത്യയിലെ മുഴുവൻ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പൂർത്തിയായി.
അഞ്ച് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന ബംഗാളിൽ ചിലയിടങ്ങളിൽ ബൂത്തിലേക്ക് ബോംബേറുമുണ്ടായി. വിവിധയിടങ്ങളിൽ വോട്ടെടുപ്പിനിടെ ഒന്നിലേറെ പേർ കുഴഞ്ഞുവീണു മരിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തിലും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിലും ജനവിധി തേടി. സമാജ്വാദി പാർട്ടി രക്ഷാധികാരി മുലായം സിങ് യാദവ് ഉത്തർപ്രദേശിലെ മെയിൻപുരിയിലും എസ്.പിയുടെത്തന്നെ അഅ്സം ഖാനും, ബി.ജെ.പി ടിക്കറ്റിൽ സിനിമനടി ജയപ്രദയും ചൊവ്വാഴ്ച ബലപരീക്ഷണത്തിനിറങ്ങിയവരിൽ ഉൾപ്പെടുന്നു.
പിലിബിത്തിൽ വരുൺ ഗാന്ധിയും മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് ശരദ് പവാറിെൻറ മകൾ സുപ്രിയ സുലെയും ജനവിധി തേടി. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന 116 മണ്ഡലങ്ങളിൽ 66 എണ്ണവും കഴിഞ്ഞ തവണ ബി.ജെ.പി സഖ്യം നേടിയവയാണ്. യു.പി.എ 27 സീറ്റ് നേടി. നാലാം ഘട്ടം ഈ മാസം 29നാണ്. മേയ് ആറ്, 12, 19 തീയതികളിലാണ് തുടർ ഘട്ടങ്ങൾ. മേയ് 23നാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.