ലോക്സഭാ തെരഞ്ഞെടുപ്പ്; ഇക്കുറി ഗോദയിൽ 8360 പേർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി മത്സരരംഗത്തുള്ളത് 8360 പേർ. 1996നുശേഷം ഏറ്റവും കൂടുതൽ ആളുകൾ മത്സര രംഗത്തുവന്ന തെരഞ്ഞെടുപ്പ് കൂടിയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 96ൽ, 543സീറ്റുകളിലേക്ക് 13,952 പേർ മത്സരിച്ചിരുന്നു. കഴിഞ്ഞ തവണ മത്സരരംഗത്തുണ്ടായിരുന്നത് 8,039 പേരാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ നാലാം ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മത്സരിച്ചത് -1717. ആകെ സ്ഥാനാർഥികളിൽ വനിതകൾ 797 മാത്രമാണ്.

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ, ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരേക്കാൾ നാല് മടങ്ങായിട്ടുണ്ട് ഇപ്പോൾ സ്ഥാനാർഥികളുടെ എണ്ണം. 1952ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പിൽ 1874 പേരാണ് മത്സരിച്ചത്. ഒന്നാം തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലെ ശരാശരി സ്ഥാനാർഥികളുടെ എണ്ണം 4.67 ആയിരുന്നത് ഇപ്പോൾ 15.39 ആയി ഉയർന്നു.

ആദ്യ അഞ്ച് തെരഞ്ഞെടുപ്പുകളിലൂം സ്ഥാനാർഥി ശരാശരി മൂന്നു മുതൽ അഞ്ച് വരെയായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥക്കുശേഷം നടന്ന ’77ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ എണ്ണം 14.8 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ആളുകൾ മത്സരിച്ച ’96ലെ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും ശരാശരി 25 സ്ഥാനാർഥികളെങ്കിലുമുണ്ടായിരുന്നു.

Tags:    
News Summary - Lok Sabha Elections; This time 8360 candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.