ജംഷഡ്പൂർ: ലോക്ഡൗണിനെ തുടർന്ന് വിവാഹം മാറ്റിവെച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ജംഷഡ്പൂരിലെ വിശ്വകർമ്മനഗറിലെ വീട്ടിലാണ് സഞ്ജിത് ഗുപ്തയെന്ന യുവാവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. അനിശ്ചിതമായി വിവാഹം നീട്ടിവെച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം കിടപ്പു മുറയിലെത്തിയ സഞ്ജിത് ഗുപ്തെയ പിതാവാണ് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഔറംഗബാദ് സ്വദേശിയായ യുവതിയുമായി സഞ്ജയ് ഗുപ്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഏപ്രിൽ 25ന് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, ലോക്ഡൗൺ നിലവിൽ വന്നതോടെ വിവാഹം നീട്ടിവെച്ചു. ഇതിന് പിന്നാലെ മകൻ ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും വളരെ വിഷമത്തിലായിരുന്നുവെന്നും പിതാവ് രാജേന്ദ്ര പ്രസാദ് ഗുപ്ത പറഞ്ഞു.
നിരന്തരം ലോക്ഡൗണിനെ കുറ്റപ്പെടുത്തി യുവാവ് ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു. ലോക്ഡൗൺ കാരണം പദ്ധതികളെല്ലാം പരാജയപ്പെട്ടെന്നും പലചരക്ക് വ്യാപാരിയായ സഞ്ജയ് ഗുപ്ത പറഞ്ഞിരുന്നതായും പിതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.