ലോക്ക്ഡൗണിന് പുല്ലുവില; കർണാടകയിൽ രഥോത്സവത്തിൽ പെങ്കടുത്തത് ആയിരങ്ങൾ!

ബംഗളൂരു: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലോക്ക്ഡൗൺ നീട്ടിയ സർക്കാർ തീരുമാനം കാറ്റിൽപറത്തി കർണാട കയിൽ രഥോത്സവത്തിൽ പെങ്കടുത്തത് ആയിരങ്ങൾ. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് കലബുറഗി ചിറ്റാപൂർ റാവൂരിലെ സിദ്ധ ലിംഗേശ്വര യാത്ര ചടങ്ങിലാണ് ആയിരങ്ങൾ പെങ്കടുത്തത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച് ആഘോഷത് തിൽ ആളുകൾ തോളോടുതോൾ ചേർന്ന് തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത് ആദ്യ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്ത ജില്ലകൂടിയാണ് വടക്കൻ കർണാടകയിലെ കലബുറഗി.

രഥയാത്രക്ക് മുമ്പുള്ള ചടങ്ങായ ‘പല്ലക്കി സേവ’ ബുധനാഴ്ച വൈകീട്ട് നടന്നിരുന്നു. രഥോത്സവം റദ്ദാക്കുമെന്ന് സംഘാടകരായ സിദ്ധലിംഗേശ്വര ട്രസ്റ്റ് അറിയിച്ചിരുന്നെങ്കിലും താലൂക്ക് ഭരണാധികാരികളെ വിവരമറിയിക്കാതെ വ്യാഴാഴ്ച രാവിലെ ചടങ്ങ് നടത്തുകയായിരുന്നു. ക്ഷേത്ര ഭരണാധികാരികൾ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ചിറ്റാപൂർ തഹസിൽദാർ ഉമാകാന്ത് ഹള്ളെ പ്രതികരിച്ചു. ക്ഷേത്ര ട്രസ്റ്റിനും ആഘോഷത്തിൽ പെങ്കടുത്ത ഭക്തർക്കുമെതിരെ തഹസിൽദാറിെൻറ നിർദേശപ്രകാരം പൊലീസ് കേസെടുത്തു.

ഏപ്രിൽ 10ന് കർണാടകയിലെ തുമകുരു ഗുബ്ബിയിൽ ബി.ജെ.പി എം.എൽ.എയുടെ ജന്മദിനാഘോഷ പാർട്ടി സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എയെ ഒഴിവാക്കി പൊലീസ് കേസ് രജിസ്ററർ ചെയ്തിരുന്നു. വ്യാഴാഴ്ച വരെ കർണാടകയിൽ 315 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 13 പേർ മരണമടയുകയും 82 പേർ രോഗമുക്തി നേടുകയും ചെയ്തു.

Tags:    
News Summary - Lock down case in karntaka-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.