'ലിവിങ് ടുഗെതറി'ന് കുടുംബകോടതിയിൽ ദാമ്പത്യ വ്യവഹാരങ്ങളുന്നയിക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: വളരെക്കാലം 'ലിവിങ് ടുഗെതർ' ആയി ജീവിച്ചതിെൻറ പേരിൽ കുടുംബ കോടതിയിൽ വിവാഹ തർക്കം ഉന്നയിക്കുന്നതിനുള്ള നിയമപരമായ അവകാശം നൽകാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. നിയമാനുസൃതം വിവാഹം ചെയ്താൽ മാത്രമേ കുടുംബകോടതിയിൽ ദാമ്പത്യ വ്യവഹാരങ്ങളുന്നയിക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.

വിവാഹമോചന നിയമത്തിലെ വകുപ്പ് 32 പ്രകാരം ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിനിയായ കലൈശെൽവി കുടുംബ കോടതിയെ സമീപിച്ചിരുന്നു. 2019 ഫെബ്രുവരി 14ന് കോടതി ഈ ഹരജി നിരാകരിച്ചു. ഇതിനെതിരെ കലൈശെൽവി സമർപ്പിച്ച അപ്പീൽ തള്ളിയാണ് ജസ്റ്റിസുമാരായ എസ്.ൈവദ്യനാഥൻ, ആർ. വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിെൻറ വിധി. കുടുംബ കോടതിയുടെ ഉത്തരവ് ഹൈകോടതി ശരിവെച്ചു.

നിയമപ്രകാരം വിവാഹിതരാവാതെ 2013 മുതൽ ജോസഫ് ബേബി എന്നയാളോടൊപ്പം ഒന്നിച്ചു ജീവിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെടുകയായിരുന്നുെവന്നും തെൻറ സമ്പാദ്യത്തിെൻറ നല്ല പങ്ക് കൈപ്പറ്റിയശേഷമാണ് ഇയാൾ പോയതെന്നും കലൈശെൽവി ഹരജിയിൽ ആരോപിച്ചിരുന്നു. 

Tags:    
News Summary - Living Together Won't Confer Any Matrimonial Right says Madras High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.