'ഒരു തെണ്ടിയെ പോലെ കോടതിയില്‍നിന്ന് വലിച്ചെറിയപ്പെടേണ്ട ആളാണോ ഞാന്‍?'

ന്യൂഡല്‍ഹി: വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ നടന്നത് തനിക്കെതിരെ നേരത്തെ തയാറാക്കിയ നാടകെമന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സൗമ്യ വധക്കേസ് പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഹാജരായ തന്നെ അധിക്ഷേപിച്ചതായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ കട്ജു വിശദീകരിച്ചു.

'സൗമ്യ കേസ് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച ബഞ്ചിെൻറ അധ്യക്ഷനായ ജസ്റ്റിസ് ഗൊഗോയ് എെൻറ അഭിപ്രായം വിലമതിക്കുമെന്നു കരുതിയാണ് ഞാന്‍ അവിടെ ചെന്നതെങ്കിലും കടുത്ത അനീതിയാണ് കോടതിയില്‍ നിന്ന് അനുഭവിക്കേണ്ടി വന്നത്.
െഗാേഗായ് നേരത്തെ തയാറാക്കിയ നാടകമാണ് അവിടെ അരങ്ങേറിയത്. കേസ് പുനഃപരിശോധിക്കുക എന്ന ഭാവത്തില്‍ എന്നെ അപമാനിക്കാനും കോടതിയലക്ഷ്യം ആരോപിക്കാനുമുള്ള പദ്ധതിയായിരുന്നു.
വാദം ആരംഭിച്ചപ്പോള്‍ത്തന്നെ ഗൊഗോയ് അസഹിഷ്ണുത പ്രകടിപ്പിച്ചു. 45 മിനിട്ടോളമുള്ള വാദത്തിനിടയില്‍ നിരവധി തവണ പരിഹസിക്കുന്ന വിധത്തില്‍ അഭിപ്രായം പറയുകയും ചെയ്തു.

ഒരിക്കലും കോടതിയില്‍ ഹാജരാകാത്ത ഒരാളുടെ മൊഴിയെ ആശ്രയിച്ച് സൗമ്യ വധക്കേസില്‍ വിധി പ്രസ്താവിച്ചത് ഗുരുതരമായ പിഴവാണെന്ന എെൻറ നിലപാട് കോടതിയെ അറിയിച്ചപ്പോള്‍, ഇതേ നിലപാട് തുടര്‍ന്നാല്‍, സൗമ്യ കേസുമായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് ഗൊഗോയ് ഭീഷണിപ്പെടുത്തി. താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് താൻ പ്രതികരിച്ചു. സൗമ്യകേസ് പുനഃപരിശോധനാ ഹരജി തള്ളിയ ശേഷം ഗൊഗോയ് പോക്കറ്റില്‍നിന്ന് എെൻറ രണ്ട് ബ്ലോഗ് പോസ്റ്റുകളുടെ പ്രിൻറ് ഔട്ട് എടുക്കുകയും ഇത് എഴുതിയത് ഞാനാണോ എന്ന് ചോദിക്കുകയും ചെയ്തു. ആണെന്നു പറഞ്ഞപ്പോള്‍, എനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതായി അറിയിച്ചു. എന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും ഇതൊന്നും കണ്ട് ഭയപ്പെടില്ലെന്നും ഞാന്‍ പ്രതികരിച്ചു. ഇതോടെ നിയന്ത്രണം വിട്ട ഗൊഗോയ് സുരക്ഷാ ഉദ്യോഗസ്ഥരോട് തന്നെ പുറത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

കോടതിയുടെ ആവശ്യപ്രകാരമാണ് ഞാനിവിടെ വന്നത്. ഇങ്ങനെയാണോ ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയെ കൈകാര്യം ചെയ്യേണ്ടത്? ഇങ്ങനെയാണോ ഒരു സുപ്രീം കോടതി ജഡ്ജി പെരുമാറേണ്ടത്? ഒരു തെണ്ടിയെ പോലെ കോടതിയില്‍നിന്ന് വലിച്ചെറിയപ്പെടേണ്ട ആളാണോ ഞാന്‍?'

വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ജസ്റ്റിസ് കട്ജുവിെൻറ െഫയ്സ്ബുക്ക് പോസ്റ്റ് ഇതിനകംചർച്ചയായിട്ടുണ്ട്.ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കു ശേഷമാണ് കട്ജു സ്വയം അത് പിന്‍വലിച്ചത്.

 

 

 

Full View
Tags:    
News Summary - Let me say what happened in the Supreme Court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.