നായസ്നേഹി
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമായി എ.െഎ.എ.ഡി.എം.കെ സംഖ്യത്തിലായിരുന്ന കാലം. എൻ.ഡി.എ നേതാക്കളുടെ യോഗത്തിനിടെ ജയലളിത ഇറങ്ങിപ്പോയി. ജയലളിത സഖ്യം വിട്ടുവെന്ന് പരക്കെ വാർത്തയുയർന്നു.
എന്നാൽ അവരുടെ പ്രിയപ്പെട്ട നായ ജൂലി ചത്തുവെന്ന വാർത്ത അറിഞ്ഞപ്പോൾ ഇറങ്ങിപ്പോയതായിരുന്നു. അത്രക്കിഷ്ടമായിരുന്നു അവർക്ക് ആ നായയെ. ‘ഞാനെവിടെ പോകുേമ്പാഴും അവൾ എന്നോടൊപ്പമുണ്ടാകും. എഴുതാനിരിക്കുേമ്പാൾ എെൻറ കാൽക്കീഴിൽ വന്നിരിക്കും’ അവർ പറഞ്ഞു.
ഒരു സുഹൃത്ത് മറ്റൊരുനായയെ നൽകാമെന്നു പറഞ്ഞപ്പോൾ അവർ അത് സ്നേഹത്തോടെ നിരസിച്ചു. ഇനിയൊരു ഒാമനയുടെ നഷ്ടം കൂടി താങ്ങാനാകില്ലെന്ന കാരണം പറഞ്ഞായിരുന്നു നിരസിച്ചത്.
എന്നും തമിഴ്നാട്ടുകാരി
മൈസൂരിലെ ചാമുണ്ഡി സ്റ്റുഡിയോവിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ സമയം. ജയലളിത സ്വയം തമിഴ് എന്ന് പരിചയപ്പെടുത്തുന്നതിൽ മാപ്പു പറയണമെന്ന് കന്നഡക്കാരായ ജനക്കൂട്ടം വിളിച്ചുകൂവി.
പക്ഷേ, ‘ഞാൻ തെറ്റൊന്നും പറഞ്ഞിട്ടില്ല. ഞാനെന്തിന് മാപ്പു പറയണം? ഞാൻ തമിഴനാട്ടുകാരിയാണ് കന്നഡക്കാരിയല്ലെ’ന്നും പി.ആർ.ഒ വഴി കന്നഡക്കാർക്ക് മറുപടി നൽകി.
കരുണാനിധിയുടെ ഹെയർസ്റ്റൈൽ
ഒരിക്കൽ അണ്ണായൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഇ. ബാലഗുരുസ്വാമി മുഖ്യമന്ത്രി ജയലളിതയെ കണാൻ വന്നു. പ്രത്യേകതരത്തിൽ നടുപകുത്ത അദ്ദേഹത്തിെൻറ ഹെയർ സ്റ്റൈൽ കണ്ടിട്ട് ജയലളിത കാരണം അന്വേഷിച്ചു.
ഞാൻ കാരണം പറഞ്ഞാൽ സി.എം ദേഷ്യെപ്പടരുതെന്ന് അദ്ദേഹം അപേക്ഷിച്ചു. ദേഷ്യെപ്പടില്ലെന്നും കാരണം പറയാനും ആവശ്യെപ്പട്ട ജയലളിത മറുപടി കേട്ട് പൊട്ടിച്ചിരിച്ചു.
ഡി.എം.െക നേതാവ് കരുണാനിധിയുടെ ഹെയർസ്റൈറൽ അനുകരിച്ചതാണെന്ന മറുപടിയാണ് ബാലഗുരുസ്വാമി നൽകിയത്.
എന്നാൽ കരുണാനിധിക്ക് മുടിയില്ലെന്ന് ചിരിക്കിടയിൽ ജയലളിത ഒാർമിപ്പിച്ചു.
എന്നാൽ 1960കളിൽ അദ്ദേഹത്തിെൻറ ഹെയർസ്െറ്റെൽ ഇതായിരുെന്നന്നും അതാണ് താൻ അനുകരിച്ചതെന്നും വി.സി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.