ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണാൻ ഒരു ദിവസം ബാക്കിനിൽക്കേ ബി.ജെ.പി അ ധ്യക്ഷൻ അമിത് ഷാ എൻ.ഡി.എ ഘടകകക്ഷി നേതാക്കൾക്ക് അത്താഴ വിരുന്ന് ഒരുക്കി. ബി.ജെ.പി ആ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാ ഴ്ച നടത്തിയ ശേഷമാണ് അശോക ഹോട്ടലിൽ അത്താഴ വിരുന്ന് ഒരുക്കിയത്. അത്താഴ വിരുന്നിൽ പെങ്കടുക്കാനുള്ള എൻ.ഡി.എ ഘടകകക്ഷി നേതാക്കളെല്ലാം ചൊവ്വാഴ്ച രാവിലെതന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.
അകാലി നേതാവ് പ്രകാശ് സിങ് ബാദൽ, മകൻ സുഖ്ബീർ ബാദൽ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൽ.ജെ.പി നേതാവ് രാംവിലാസ് പാസ്വാൻ, എ.െഎ.എ.ഡി.എം.െക നേതാക്കളായ ഒ. പന്നീർെസൽവം, ഇ. പളനിസ്വാമി, അപ്നാദൾ നേതാവ് അനുപ്രിയ പേട്ടൽ, രാംദാസ് അത്താവാലെ തുടങ്ങിയവർ വിരുന്നിൽ പെങ്കടുത്തു.
എക്സിറ്റ് പോൾ വൻജയം പ്രഖ്യാപിക്കുേമ്പാഴും ഭൂരിപക്ഷത്തിലെത്തില്ല എന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. അതിനായി അമിത് ഷാ എൻ.ഡി.എക്ക് പുറത്തുള്ള പ്രാദേശിക കക്ഷികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. എൻ.ഡി.എയെ വിപുലപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമായി ബി.ജെ.പിയുടെ പ്രതിച്ഛായ നന്നാക്കുന്നതിനും ഘടകകക്ഷി നേതാക്കൾക്ക് തങ്ങൾ പരിഗണന നൽകുന്നുണ്ടന്ന് ബോധ്യപ്പെടുത്തുന്നതിനും കൂടി ഒരുക്കിയതാണ് അത്താഴ വിരുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.