ലഖ്നോ: ആൾക്കൂട്ടക്കൊല ജീവപര്യന്തം തടവുവെര ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കണമെ ന്ന് ഉത്തർപ്രദേശ് നിയമ കമീഷൻ സംസ്ഥാന സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കമീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് എൻ.എൻ. മിത്തൽ ആണ് കരട് ബില്ലും ആൾക്കൂട്ടക്കൊല സംബന്ധിച്ച റിപ്പോർട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബുധനാഴ്ച സമർപ്പിച്ചത്.
128 പേജുള്ള റിപ്പോർട്ട് സംസ്ഥാനത്തു നടന്ന വിവിധ ആൾക്കൂട്ട ആക്രമണങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇതിനെതിരെ 2018ൽ സുപ്രീംകോടതി നിർദേശിച്ച പ്രകാരം അടിയന്തരമായി നിയമനിർമാണം നടത്തണമെന്ന് കമീഷൻ നിർദേശിച്ചു. ആൾക്കൂട്ട ആക്രമണം തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ല.
അതിനാൽ പ്രത്യേക നിയമം നിർമിക്കണം. കുറ്റകൃത്യം നടത്തുന്നവർക്ക് ഏഴുവർഷം മുതൽ ജീവപര്യന്തംവരെ തടവുശിക്ഷ ഉറപ്പാക്കണം- കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.