തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അന്തിമ പോരാട്ടചിത്രം തെളിയ ുന്നതോടെ പ്രചാരണം ശക്തമാക്കാൻ മുന്നണികളും സ്ഥാനാർഥികളും. നാമനിർദേശപത്രിക പി ൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിക്കും. മത്സരരംഗത്ത് േശ ഷിക്കുന്നവർക്ക് വൈകീട്ടുതന്നെ ചിഹ്നവും അനുവദിക്കും. ദേശീയപാർട്ടികളുടേത് നേ രേത്തതന്നെ അംഗീകരിച്ചതിനാൽ അവർ ചിഹ്നമുപയോഗിച്ചാണ് ഇപ്പോൾതന്നെ പ്രചാരണം നടത്തുന്നത്.
സർവ അടവും തന്ത്രങ്ങളും ഉപയോഗിച്ച് വോട്ട് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രചാരണം ശക്തിപ്പെടുത്തി സ്ഥാനാർഥികൾ മണ്ഡലപര്യടനങ്ങൾ നടത്തി പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ്. നാടാകെ പ്രചാരണസാമഗ്രികൾകൊണ്ട് നിറഞ്ഞു. വീടുകളിൽ രണ്ട് തവണ കയറി അഭ്യർഥന നൽകുകയും വോട്ട് േചാദിക്കലും നടന്നുകഴിഞ്ഞു.
വീടുകയറിയുള്ള പ്രചാരണം ഇനിയും ശക്തമാക്കും. അടുത്തത് താരപ്രചാരകരുടെ ഉൗഴമാണ്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവർ ഇടതുമുന്നണിക്കായി ഇതിനകം പ്രചാരണ പര്യടനം ആരംഭിച്ചുകഴിഞ്ഞു. പ്രകാശ് കാരാട്ട്, സുധാകർ റെഡ്ഡി അടക്കമുള്ളവർ ഉടൻ എത്തും.
പത്രികസമർപ്പണംതന്നെ ജനപങ്കാളിത്തംകൊണ്ട് സംഭവമാക്കിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 16, 17 തീയതികളിൽ സംസ്ഥാനത്തുണ്ടാകുമെന്നാണ് സൂചന.
മറ്റ് കേന്ദ്രനേതാക്കൾ വരുംദിവസങ്ങളിൽ എത്തും. എൻ.ഡി.എക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവരും പ്രചാരണത്തിനായി എത്തുന്നുണ്ട്.
ദേശീയനേതാക്കളടക്കം രണ്ടാഴ്ച ഉഴുതുമറിക്കുന്ന സംസ്ഥാനം ഏപ്രിൽ 23നാണ് വിധിയെഴുതുക. 21ന് പ്രചാരണം അവസാനിക്കും. 21ന് പോളിങ് സാമഗ്രികൾ വിതരണം ചെയ്യും. അന്നുതന്നെ ബൂത്തുകൾ സജ്ജമാകും. 2.61 കോടി വോട്ടർമാരാണ് സംസ്ഥാനത്ത്. 303 നാമനിർദേശപത്രികകൾ ലഭിെച്ചങ്കിലും 243 എണ്ണമാണ് അംഗീകരിച്ചത്. ഏറ്റവും കൂടുതൽ പത്രികകൾ വയനാട്ടിലാണ് -22 എണ്ണം. ഏഴ് വീതം സ്ഥാനാർഥികളുള്ള പത്തനംതിട്ട, കോട്ടയം, ആലത്തൂർ മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.