ന്യൂഡൽഹി: കോൺഗ്രസ് സഖ്യത്തിനുള്ള അവസാന ശ്രമം എന്ന നിലയിൽ ആം ആദ്മി പാർട്ടി (ആപ് )സ ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണം നീട്ടിവെച്ചതായി പാർട്ടി നേതാവ് ഗോ പാൽ റായ്. മോദി-അമിത് ഷാ കൂട്ടുകെട്ടിൽനിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന ലക്ഷ്യത്തി നുവേണ്ടിയാണിതെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു.
ആപ്പിെൻറ ഇൗസ്റ്റ് ഡൽഹി സ്ഥാനാർഥി അഥീശി, ചാന്ദ്നിചൗക്കിൽ മത്സരിക്കുന്ന പങ്കജ് ഗുപ്ത, നോർത്ത് വെസ്റ്റിലെ ഗുഹൻ സിങ് എന്നിവർ ശനിയാഴ്ച പത്രിക സമർപ്പിക്കുെമന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് തിങ്കളാഴ്ചത്തേക്കു നീട്ടി. മറ്റു മണ്ഡലങ്ങളിലെ പാർട്ടി സ്ഥാനാർഥികൾക്കൊപ്പം തിങ്കളാഴ്ച തന്നെ പത്രിക നൽകും. -റായ് വിശദീകരിച്ചു.
ദക്ഷിണ ഡൽഹിയിൽ മത്സരിക്കുന്ന രാഘവ് ഛദ്ദ, നോർത്ത് ഇൗസ്റ്റിലെ ദിലീപ് പാണ്ഡേ, ന്യൂഡൽഹി സ്ഥാനാർഥി ബ്രിജേഷ് ഗോയൽ എന്നിവരാണ് ആപ്പിെൻറ മറ്റു സ്ഥാനാർഥികൾ. വെസ്റ്റ് ഡൽഹിയിൽ ബൽബീർ സിങ് ഝാക്കർ കഴിഞ്ഞദിവസം പത്രിക നൽകിയിരുന്നു.
ഡൽഹിക്കുപുറമെ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന ആപ്പിെൻറ ഉപാധിയെ തുടർന്ന് വഴിമുട്ടിയ ചർച്ച പുനരാരംഭിക്കുമോ എന്നതാണ് തലസ്ഥാനത്ത് ഏവരും ഉറ്റുനോക്കുന്നത്. സഖ്യം ഡൽഹിയിൽ മാത്രം മതിയെന്നാണ് കോൺഗ്രസ് നിലപാട്.
ഇതിനിടെ, ഡൽഹിയിൽ അഞ്ചു സീറ്റ് ആപ്പിനും രണ്ടു സീറ്റ് കോൺഗ്രസിനും എന്ന ഫോർമുല അംഗീകരിച്ചാൽ ചണ്ഡിഗഢിൽ സ്ഥാനാർഥിയെ നിർത്താതെ കോൺഗ്രസിന് പിന്തുണ നൽകാമെന്ന നിർദേശം ആപ് നേതാവ് സഞ്ജയ് സിങ് മുന്നോട്ടുവെച്ചതായി അറിയുന്നു. ഹരിയാനയിൽ ആറു സീറ്റ് കോൺഗ്രസിനും മൂന്നെണ്ണം ആപ്പിനും ഒരു സീറ്റ് ആപ്പിെൻറ സഖ്യകക്ഷിയായ ജെ.ജെ.പിക്കും എന്നതാണ് കെജ്രിവാളിെൻറ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.