ഇട്ടനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത-313ന്റെ ഒരു ഭാഗം തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. ദിബാങ് താഴ്വരയിലെ ഹുൻലിക്കും അനിനിക്കും ഇടയിലുള്ള പ്രധാന പാതയുടെ ഭാഗമാണ് തകർന്നത്. മലവെള്ളപ്പാച്ചിലിൽ റോഡിലെ മണ്ണിടിഞ്ഞ് അഗാധ ഗർത്തം രൂപപ്പെട്ടു. ഇതോടെ ദിബാങ് താഴ്വരയിലെ ജില്ല ആസ്ഥാനം ഉൾപ്പെടെയുള്ള ഭാഗം ഒറ്റപ്പെട്ടു.
തകർന്ന ഭാഗം യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കാൻ ശ്രമം നടക്കുകയാണ്. പൂർവസ്ഥിതിയിലാക്കാൻ ദിവസങ്ങളെടുക്കുമെങ്കിലും അറ്റകുറ്റപ്പണി നടത്തി ചെറിയ വാഹനങ്ങൾ കടത്തിവിടാനാണ് ശ്രമമെന്ന് അനിനി അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ധുർബജ്യോതി ബോറ പറഞ്ഞു. ചൈന അതിർത്തിയിൽനിന്നുള്ള തന്ത്രപ്രധാന പാതയായതിനാൽ അറ്റകുറ്റപ്പണി ദ്രുതഗതിയിൽ നടത്തുമെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.