ബംഗളൂരു/അഹമ്മദാബാദ്: ശക്തമായ ‘ക്യാർ’ ചുഴലിക്കാറ്റ് ദീപാവലി ആഘോഷങ്ങളുടെ നിറം കെടുത്തിയേക്കും. ദീപാവലി ദിവസമായ ഞായറാഴ്ച ഗുജറാത്ത്, അഹമ്മദാബാദ് സംസ്ഥാനങ്ങള ിൽ അതിശക്ത മഴക്കും ചുഴലിക്കാറ്റിനുമാണ് കാലാവസ്ഥ പ്രവചന വിഭാഗം മുന്നറിയിപ്പ് ന ൽകുന്നത്. തീരമേഖലയിലും തെക്കൻ ഭാഗങ്ങളിലെ ഉൾപ്രദേശങ്ങളിലും രണ്ടുദിവസം ഇടിവെ ട്ടോടെ ശക്തമായ മഴയുണ്ടായേക്കും.
മധ്യ-കിഴക്കൻ അറബിക്കടൽ പ്രക്ഷുബ്ധമാണെന്നും വടക്കൻ കർണാടകയിലെ തീരത്തുള്ളവർ 24 മണിക്കൂർ ജാഗ്രത പുലർത്തണമെന്നും കർണാടക കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. തെക്കൻ ഗുജറാത്തിലും സൗരാഷ്ട്രയിലും അടുത്ത നാലുദിവസം ശക്തമായ ഇടിവെട്ടോടെ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
തിരമാലകൾ അപകടകരമാംവിധം ഉയരുന്നതിനാൽ ഈ ദിവസങ്ങളിൽ കടലിലിറങ്ങരുതെന്ന് മീൻപിടിത്തക്കാർക്ക് സമുദ്രസ്ഥിതി പഠനകേന്ദ്രം അധികൃതർ മുന്നറിയിപ്പ് നൽകി.
ക്യാറി’ന് പിന്നാലെ അറബിക്കടലിൽ വീണ്ടുമൊരു ന്യൂനമർദം- കരുതലോടെ കേരളം
തിരുവനന്തപുരം: ‘ക്യാർ’ ചുഴലിക്കാറ്റിന് പിന്നാലെ അറബിക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ഒക്ടോബർ 30ഓടുകൂടി രൂപപ്പെടുന്ന ന്യൂനമർദത്തിെൻറ ദിശ നിർണയിക്കാൻ സാധിച്ചിട്ടില്ല. അതിനാൽതന്നെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥവകുപ്പും അറിയിച്ചു.
ന്യൂനമർദത്തിെൻറ സാധ്യത മുന്നിൽ കണ്ട് 30ന് കൊല്ലത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 28 മുതൽ 30 വരെ കേരളതീരം, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, മാലദ്വീപ് സമുദ്രമേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 വരെ വേഗത്തോടെയുള്ള കാറ്റും ശക്തമായ ഇടിമിന്നലും അനുഭവപ്പെടുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ക്യാർ ചുഴലിക്കാറ്റ് അതിതീവ്രത പ്രാപിച്ച് (മണിക്കൂറിൽ 200 കി.മീറ്റർവരെ പരമാവധി വേഗമുള്ള കാറ്റ്) തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുകയാണ്. ഇതിെൻറ ഭാഗമായി ഞായറാഴ്ച മഹാരാഷ്ട്ര, ഗോവ, കർണാടക തീരം, വടക്കുകിഴക്ക് അറബിക്കടൽ ഇതിനോട് ചേർന്നുള്ള തെക്കൻ ഗുജറാത്ത് തീരങ്ങളിലും ഒക്ടോബർ 29വരെ മധ്യ കിഴക്ക് അറബിക്കടലിലും 28 മുതൽ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11.30വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ കടലിൽ മൂന്നുമുതൽ 3.7 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് ദേശീയ സമുദ്ര സ്ഥിതിപഠനകേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.