കർണാടക സർക്കാറിന്റെ ഭാവി ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചെന്ന് കുമാരസ്വാമി

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാറിന്റെ നിലനിൽപ് 2024ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി അഭിപ്രായപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് തന്റെ അഭിപ്രായമെന്നും കോൺഗ്രസുമായി ഭാവിയിൽ സഖ്യമുണ്ടാക്കിയേക്കുമെന്ന് അതിനർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2018ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കോൺഗ്രസും ജെ.ഡി-എസും സഖ്യമുണ്ടാക്കി അധികാരത്തിലേറിയിരുന്നു. എന്നാൽ, സ്വരച്ചേർച്ചയില്ലാതിരുന്ന സർക്കാറിലെ 17 അംഗങ്ങളെ ഓപറേഷൻ താമരയിലൂടെ രാജിവെപ്പിച്ച് ബി.ജെ.പി അധികാരത്തിലേറി.

2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസും കോൺഗ്രസും സഖ്യമായി മത്സരിച്ചെങ്കിലും ഇരുപാർട്ടികളും ഓരോ സീറ്റിലൊതുങ്ങി. കോൺഗ്രസുമായി ഇനിയൊരു സഖ്യമുണ്ടാവില്ലെന്ന് പിന്നീട് ജെ.ഡി-എസ് പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Kumaraswamy said that the future of the Karnataka government depends on the result of the Lok Sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.