ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി േകാൺഗ്രസിന്‍റെ 'കിസാൻ കേ ലിയെ ബോലെ ഭാരത് (കർഷകർക്ക് വേണ്ടി ശബ്ദിക്കൂ ഭാരതമേ)' കാമ്പയിൻ.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച്, ബി.ജെ.പി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം. കർഷകർക്ക് പിന്തുണ നൽകി രാജ്യം മുഴുവൻ അണിനിരക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
ഹാഷ്ടാഗ് കാമ്പയിനുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. സമധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും കർഷകരെ പിന്തുണച്ച് കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. നമ്മുടെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് പിന്തുണ ആവശ്യമാണ്. കർഷക വിരുദ്ധനിയമം പിൻവലിക്കുന്നതിനായി കർഷകരെ പിന്തുണച്ച് നിങ്ങളും ശബ്ദമുയർത്തണം... കർഷകർക്ക് വേണ്ടി ശബ്ദിക്കൂ ഭാരതമേ' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഹാഷ്ടാഗിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.