representational image

പ്രതിയുടെ നാക്കുപിഴ; ഛത്തീസ്ഗഢ് പൊലീസ് തെളിയിച്ചത് 10 വർഷം പഴക്കമുള്ള കൊലപാതകക്കേസ്

റായ്പൂർ: പ്രതിയുടെ നാക്കുപിഴ മൂലം ഛത്തീസ്ഗഡ് പൊലീസിന് ചുരുളഴിക്കാനായത് ഒരു പതിറ്റാണ്ട് കാലം പഴക്കമുള്ള കൊലപാതകക്കേസ്. കോസ്റംഗി ഗ്രാമത്തിൽ നിന്നുള്ള 40കാരനായ ലേഖാറാം സെൻ ആയിരുന്നു 2011ൽ കൊല്ലപ്പെട്ടത്.

കേസിലെ പ്രധാന പ്രതിയായ സന്തോഷ് യാദവ് (30) റോഡരികിലുള്ള ഒരു ഭക്ഷണശാലയിൽ വെച്ച് സുഹൃത്തിനോട് അറിയാതെ കൊലപാതകത്തെ പറ്റി പറഞ്ഞു പോയതാണ് കേസിൽ വഴിത്തിരിവായത്. ഇതോടെ സന്തോഷിനെയും കൂട്ടാളിയായ ലോകേഷ് യാദവിനെയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ ലോകേഷ് യാദവിെൻറ സഹായത്തോടെ ലേഖാറാം സെന്നിനെ കൊലപ്പെടുത്തി ഫർഹാദ ഗ്രാമത്തിലുള്ള നെൽവയലിൽ ഉപേക്ഷിച്ചതായി സമ്മതിച്ചുവെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് താരകേശ്വർ പട്ടേൽ പി.ടി.ഐയോട് പറഞ്ഞു.

2011ൽ ഫർഹാദ ഗ്രാമത്തിലുള്ള തെൻറ മാതൃഭവനം സന്ദർശിക്കുകയായിരുന്നു സന്തോഷ്. അവിടെവെച്ച് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഒരു ദിവസം രാത്രി ലേഖാറാം സന്തോഷിനെയും കാമുകിയെയും ഒരുമിച്ച് കണ്ടു. ബന്ധം ഇരുവരുടെയും വീടുകളിൽ അറിയിക്കുമെന്ന് ലേഖാറാം ഭീഷണിപ്പെടുത്തിയതോടെ ലോകേഷിെൻറ സഹായത്തോടെ അയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സന്തോഷ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Killer’s mistake helps Chattisgarh police crack murder case after 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.