ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വപ്പട്ടിക എന്നിവക്കെതിരായ പ്രക്ഷോഭം ക ത്തിയാളുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അസം സന്ദർശനം റദ്ദാക്കി. കേ ന്ദ്ര സർക്കാറിെൻറ കായികമാമാങ്കമായ ‘ഖേലോ ഇന്ത്യ’യിൽ വിശിഷ്ടാതിഥിയായി പങ്കെടു ക്കാനായിരുന്നു വെള്ളിയാഴ്ചത്തെ യാത്രാപരിപാടി.
ഇതു രണ്ടാം തവണയാണ് പ്രധാനമന് ത്രിയുടെ ഗുവാഹതി സന്ദർശനം മുടങ്ങുന്നത്. ഇന്ത്യ-ജപ്പാൻ പ്രധാനമന്ത്രിമാരുടെ ഉച്ചകോടിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തോടുള്ള അന്താരാഷ്ട്ര പ്രതിഷേധത്തിെൻറ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനം റദ്ദാക്കുകയായിരുന്നു. മോദിക്കു മാത്രമല്ല, ആഭ്യന്തരമന്ത്രി അമിത് ഷാക്കും വടക്കുകിഴക്കൻ സംസ്ഥാന യാത്ര റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. പൗരത്വ പ്രേക്ഷാഭം മൂലം അരുണാചൽപ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ സന്ദർശന പരിപാടി നേരേത്ത ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി.
പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ഡൽഹിയിൽ ഇറങ്ങിയ അമിത് ഷാക്കെതിരെ മലയാളി പെൺകുട്ടികളടക്കം ‘ഗോ ബാക്ക്’ വിളിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ ഗൃഹസന്ദർശന പരിപാടിയുമായി എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവും പ്രതിഷേധത്തിെൻറ ചൂടറിഞ്ഞു.
ഖേലോ ഇന്ത്യ നടക്കുന്നതിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എതിരല്ല. എന്നാൽ, പ്രധാനമന്ത്രി എത്തിയാൽ പ്രതിഷേധിക്കുമെന്ന് അസമിൽ പ്രക്ഷോഭരംഗത്തുള്ളവർ മുന്നറിയിപ്പു നൽകിയിരുന്നു. ഇക്കാര്യം അസം സർക്കാർ കേന്ദ്രത്തെ അറിയിച്ചതിനു പിന്നാലെയാണ് മോദിയുടെ യാത്ര റദ്ദാക്കൽ. അസമിൽ ബി.ജെ.പി മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ, ധനമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർക്കു നേരെ അടുത്തയിടെ പൊതുചടങ്ങിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽകൂടിയാണ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്.
ഖേലോ ഇന്ത്യക്കു പുറമെ മോദി മറ്റൊരു പരിപാടിയിലും പങ്കെടുക്കേണ്ടതായിരുന്നു. അസം യാത്ര ഒഴിവാക്കിയെങ്കിലും, അന്നുതന്നെ നിശ്ചയിച്ച പശ്ചിമ ബംഗാൾ യാത്രയിൽ മാറ്റമില്ല. അസമിലെ പരിപാടിക്കുശേഷം കൊൽക്കത്തയിൽ എത്താനായിരുന്നു പരിപാടി. അതിനു പകരം കൊൽക്കത്ത പരിപാടിക്കു മാത്രം പോയി മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.