അരവിന്ദ് കെജ്രിവാൾ

കെജ്രിവാൾ ജയിൽ മുതൽ മോചനം വരെ

  • 2021 നവംബർ: ഡൽഹി സർക്കാർ പുതിയ എക്സൈസ് നയം പ്രഖ്യാപിച്ചു.
  • 2022 ജൂലൈ: മദ്യനയത്തിൽ ചട്ടങ്ങൾ മറി കടന്നതായി ആരോപിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, ഗവർണർ വിനയ് കുമാർ സക്സേനക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് കെജ്രിവാൾ വേട്ടക്ക് തുടക്കമായത്. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തു.
  • 2022 ആഗസ്റ്റ്: സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്യുന്നു.
  • 2022 സെപ്റ്റംബർ: ഡൽഹി സർക്കാർ മദ്യനയം റദ്ദാക്കി.
  • 2023 ഒക്ടോബർ 30: കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്രിവാളിന് ഇ.ഡിയുടെ ആദ്യ സമൻസ്.
  • 2023 ഡിസംബർ-2024 ജനുവരി: ഇ.ഡിയുടെ നാല് സമൻസുകൾകൂടി.
  • 2024 ഫെബ്രുവരി 03: സമൻസിൽനിന്ന് കെജ്രിവാൾ ഒഴിഞ്ഞുമാറുന്നതിനെതിരെ ഇ.ഡി കോടതിയിൽ.
  • ഫെബ്രുവരി 07: കെജ്രിവാളിന് കോടതി നോട്ടീസ്.
  • ഫെബ്രുവരി 19, 26, മാർച്ച് 04: കെജ്രിവാളിന് ഇ.ഡി സമൻസുകൾ.
  • മാർച്ച് 07: ഇ.ഡിയുടെ പുതിയ പരാതിയിൽ കെജ്രിവാളിന് കോടതി നോട്ടീസ്.
  • മാർച്ച് 21: അറസ്റ്റിൽനിന്ന് സംരക്ഷണം നൽകാൻ ഹൈകോടതി വിസമ്മതിച്ചു; പിന്നാലെ കെജ്രിവാൾ ഇ.ഡി അറസ്റ്റിൽ.
  • മാർച്ച് 23: അറസ്റ്റിനെതിരെ ഹൈകോടതിയിൽ ഹരജി.
  • ഏപ്രിൽ 09: കെജ്രിവാളിന്റെ ഹരജി കോടതി തള്ളി.
  • ഏപ്രിൽ 10: കെജ്രിവാൾ സുപ്രീംകോടതിയിലേക്ക്.
  • മേയ് 10: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാളിന് ജൂൺ ഒന്നു വരെ ഇടക്കാല ജാമ്യം.
  • ജൂൺ 02: ഇടക്കാല ജാമ്യം അവസാനിച്ച് വീണ്ടും ജയിലിലേക്ക്.
  • ജൂൺ 26: മദ്യനയ ‘കുംഭകോണ’വുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സി.ബി.ഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തു.
  • ജൂലൈ 12: ഇ.ഡി കേസിൽ സുപ്രീംകോടതി ജാമ്യം നൽകി. മാർച്ചിലെ അറസ്റ്റിന്റെ സമയവുമായി ബന്ധപ്പെട്ട് കോടതി ഇ.ഡിയെ വിമർശിച്ചു. എന്നാൽ സി.ബി.ഐ കേസ് കാരണം മോചനമില്ല.
  • ആഗസ്റ്റ് 05: സി.ബി.ഐ അറസ്റ്റ് ഡൽഹി ഹൈകോടതി ശരിവെച്ചു. വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനും നിർദേശം.
  • ആഗസ്റ്റ് 12: ഡൽഹി ഹൈകോടതി വിധിക്കെതിരെ കെജ്രിവാൾ സുപ്രീം കോടതിയിൽ.
  • സെപ്റ്റംബർ 05: ജാമ്യാപേക്ഷയിൽ വാദം കേട്ട സുപ്രീംകോടതി, കേസ് വിധി പറയാനായി മാറ്റി.
  • സെപ്റ്റംബർ 13: സി.ബി.ഐ കേസിൽ കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം. 
Tags:    
News Summary - Kejriwal jail release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.