ന്യൂഡൽഹി: കഠ്വയിൽ എട്ടു വയസ്സുള്ള നാടോടി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പുതിയ അന്വേഷണം വേണമെന്ന പ്രതികളിൽ ഒരാളുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസന്വേഷണത്തിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചായിരുന്നു ഹരജി. കേസ് സി.ബി.െഎ അന്വേഷിക്കണമെന്ന മറ്റു രണ്ടു പ്രതികളുടെ ആവശ്യവും തള്ളി.
വിചാരണകോടതിയിൽ പ്രതികൾക്ക് അവരുടെ വാദം ഉന്നയിക്കാമെന്ന് ജസ്റ്റിസുമാരായ യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ എട്ടു പ്രതികളാണുള്ളത്. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിലാണ് വിചാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.