ശ്രീനഗർ: ജമ്മുകശ്മീരിലെ കഠ്വയിൽ എട്ട് വയസുകാരി പീഡനത്തിനരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ അനുകൂലിക്കുന്ന സമീപനവുമായി വീണ്ടും ബി.ജെ.പി. കഠ്വ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെയും അറസ്റ്റുകളെയും അഭിഭാഷകൻ വിമർശിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്താണ് ബി.ജെ.പി കശ്മീർ ഘടകം വീണ്ടും പ്രതികളോടുള്ള കൂറവ് വ്യക്തമാക്കിയിരിക്കുന്നത്. കഠ്വ ബലാൽസംഗ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ബി.ജെ.പിയുടെ പുതിയ നീക്കം.
കഠ്വ കേസിൽ വൻ വെളിപ്പെടുത്തൽ എന്ന രീതിയിലാണ് വിഡിയോ ബി.ജെ.പി പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ അഞ്ചംഗ സംഘം ബലാൽസംഗം നടന്ന കഠ്വയിലെ ഗ്രാമം സന്ദർശിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ രക്ഷിതാക്കളെ കാണാൻ സംഘം തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തുന്നത്.
കഠ്വ ബലാൽസംഗത്തിൽ കശ്മീർ ക്രൈംബ്രാഞ്ച് അന്വേഷണത്തെ പിന്തുണച്ച് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണ സാധുതയെ തന്നെ ചോദ്യം ചെയ്ത് ബി.ജെ.പി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.