ശ്രീനഗർ: കഠ്വയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ മൃതദേഹം മറവുചെയ്യാൻ ഭൂമി വിട്ടുനൽകിയയാൾക്കു നേരെ ഹിന്ദു എക്ത മഞ്ച് പ്രവർത്തകരുടെ ഭീഷണി. നാടോടി കുടുംബമായ ഗുജ്ജാറുകളിൽപെട്ട മുഹമ്മദ് റഫീഖാണ് പരാതിനൽകിയത്.
കഠ്വയിലെ രസാനയിലാണ് ബാലിക അറുകൊല ചെയ്യപ്പെട്ടത്. ഇവിടെ മൃതദേഹം മറവു ചെയ്യാൻ ഭൂരിപക്ഷ സമുദായം അനുവദിക്കാത്തതിനെ തുടർന്ന് എട്ടുകി.മീറ്റർ അകലെ മുഹമ്മദ് റഫീഖ് നൽകിയ ഭൂമിയിലാണ് മറവു ചെയ്തത്. ഇതിെൻറ പേരിൽ ഹിന്ദു എക്ത മഞ്ച് നേതാവും സർപഞ്ചുമായ കാന്ത കുമാർ ഭീഷണിപ്പെടുത്തുന്നതായും നാടുകടത്തുമെന്ന് അറിയിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. കഠ്വ ബാലികയെ പീഡിപ്പിച്ചുകൊന്ന പ്രതികളെ പിന്തുണച്ച് ഹിന്ദു എക്ത മഞ്ച് റാലി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.