ന്യൂഡൽഹി: കഠ്വയിൽ കൂട്ടമാനഭംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ കുടുംബത്തിനും അവരുടെ അഭിഭാഷകരായ അഡ്വ. ദീപിക സിങ് രജാവത്തിനും അഡ്വ. താലിബ് ഹുസൈനും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ന്യായമായ വിചാരണ ജമ്മുവിൽ സാധ്യമല്ലാത്തതിനാൽ ചണ്ഡിഗഢിലേക്ക് വിചാരണ മാറ്റണമെന്ന പെൺകുട്ടിയുടെ പിതാവിെൻറ അപേക്ഷയിൽ സുപ്രീംകോടതി ജമ്മു-കശ്മീർ സർക്കാറിന് നോട്ടീസ് അയച്ചു.
ജീവന് ഭീഷണിയുണ്ടെന്നും മാനഭംഗം ചെയ്യപ്പെടുമെന്ന ഭീതിയുണ്ടെന്നും പറഞ്ഞ അഡ്വ. ദീപിക സിങ് രജാവത്തിനും രണ്ടു തവണ ആക്രമണത്തിനിരയായ ബക്കർവാൾ വിഭാഗക്കാരനായ ആക്ടിവിസ്റ്റ് കൂടിയായ അഭിഭാഷകൻ താലിബ് ഹുസൈനും കൂടെയാണ് പിതാവിനുവേണ്ടി മുതിർന്ന സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിങ് ചീഫ് ജസ്റ്റിസിെൻറ െബഞ്ചിന് മുമ്പാകെയെത്തിയത്.
കുറ്റപത്രം സമർപ്പിക്കാൻപോലും ജമ്മുവിലെ അഭിഭാഷകർ അനുവദിച്ചില്ല. നാടോടികളായ ബക്കർവാൾ വിഭാഗവുമായി നിരന്തരം ബന്ധപ്പെട്ട് നിയമപോരാട്ടത്തിന് അവരെ നയിക്കുന്ന അഡ്വ. താലിബ് ഹുസൈൻ രണ്ടു തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അഡ്വ. ദീപിക സിങ് രജാവത്തിനുനേരെ കോടതിയിലും അതിക്രമമുണ്ടായി. ഇത്തരമൊരു സാഹചര്യത്തിലാണ് കുടുംബത്തിനും ഇൗ രണ്ട് അഭിഭാഷകർക്കും സംരക്ഷണം േചാദിക്കുന്നതെന്ന് ജയ്സിങ് ബോധിപ്പിച്ചു.
ശാസ്ത്രീയമായി കേസന്വേഷണം ഏറക്കുറെ അവസാന ഘട്ടത്തിലെത്തിയെങ്കിലും നീതിപൂർവമായ വിചാരണ അസാധ്യമായ വിധത്തിൽ ധ്രുവീകരണത്തിെൻറ അന്തരീക്ഷമാണ് ജമ്മു-കശ്മീരിലെന്നും അതിനാൽ സംസ്ഥാനത്തിന് പുറത്തേക്ക് വിചാരണ മാറ്റണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അഡ്വ. ഇന്ദിര ജയ്സിങ് ധരിപ്പിച്ചു. ജമ്മുവിൽനിന്ന് യാത്രാസൗകര്യം പരിഗണിച്ച് ചണ്ഡിഗഢിലേക്ക് കേസ് മാറ്റുകയാണ് നല്ലത്. നിലവിലുള്ള കേസ് അന്വേഷണത്തിൽ പൂർണ സംതൃപ്തി പെൺകുട്ടിയുടെ പിതാവിനുണ്ടെന്നും അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറുന്നതിനെക്കുറിച്ച് ചർച്ചപോലും അനുവദിക്കരുതെന്നും ജയ്സിങ് കൂട്ടിേച്ചർത്തു.
അന്വേഷണ ഏജൻസി മാറ്റുന്ന കാര്യം പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉറപ്പുനൽകി. പാന്തേഴ്സ് പാർട്ടി നേതാവ് ഭീംസിങ് ഇതിനെതിരെ വാദിക്കാൻ നടത്തിയ നീക്കവും മറ്റൊരു പൊതുതാൽപര്യ ഹരജിക്കുള്ള ശ്രമവും കോടതി തള്ളി. ഇരയുടെ പിതാവ് കോടതിക്കു മുമ്പാകെയുള്ളപ്പോൾ അതിനാണ് നിയമത്തിൽ ബലമെന്നും മറ്റു ഹരജികൾ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കുടുംബത്തിനും അഭിഭാഷകർക്കും സംരക്ഷണം നൽകുന്നതിൽ ജമ്മു-കശ്മീർ സർക്കാറിന് തടസ്സമില്ലെന്ന് സംസ്ഥാന സ്റ്റാൻഡിങ് കോൺസൽ അഡ്വ. ശുെഎബ് ആലം അറിയിച്ചു. മലനിരകളിൽ കാലികളെ മേയ്ച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിന് ഇപ്പോൾ അഞ്ച് പൊലീസുകാർ കാവലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജുവനൈൽ ഹോമിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത പ്രതിക്ക് സംരക്ഷണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ചണ്ഡിഗഢിലേക്ക് വിചാരണ മാറ്റുന്ന കാര്യത്തിൽ പ്രതികരണമറിയിക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി കേസ് വീണ്ടും ഇൗമാസം 27ന് പരിഗണിക്കാനായി മാറ്റി. 26നാണ് കഠ്വ വിചാരണ കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.