ജമ്മു: സ്വിറ്റ്സർലൻഡിനെ വെല്ലുന്ന ടൂറിസ്റ്റ് കേന്ദ്രമാക്കി കശ്മീരിനെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സമഗ്ര വികസനം ഉറപ്പാക്കുന്നതിൽ നിർണായകമാണെന്നും മോദി തുടർന്നു. മൗലാന ആസാദ് സ്റ്റേഡിയത്തിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു- കശ്മീരിനായുള്ള 32,000 കോടിയുടെ പദ്ധതികൾക്ക് മോദി തുടക്കം കുറിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന 13,500 കോടിയുടെ പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു. കശ്മീർ സംഘർഷത്തിന്റെ ഭൂതകാലം വിട്ട് വികസനത്തിന്റെ നാളുകളിലേക്ക് മുന്നേറുകയാണെന്ന് 30 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.