ബംഗളൂരു: നഗരത്തിലെ കെട്ടിടത്തിനുള്ളിൽ പതിനായിരത്തോളം വ്യാജ വോട്ടർ െഎ.ഡി കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. ഇതിന് പിന്നിൽ കോൺഗ്രസ് എം.എൽ.എയാണെന്നും രാജ രാജേശ്വരി നഗർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾ നിഷേധിച്ച കോൺഗ്രസ് രംഗത്തെത്തി. ഇത് ബി.ജെ.പിയുടെ നാടകമാണെന്നും തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ കെട്ടിടം ബി.ജെ.പി എം.എൽ.എയുടെ ഉടമസ്ഥയിലുള്ളതാണെന്നും കോൺഗ്രസ് ആരോപിച്ചു.
വോട്ടർമാരുടെ പേരുകൾ ചേർക്കുന്ന ആയിരക്കണക്കിന് അംഗീകാര സ്ലിപുകളാണ് കെട്ടിടത്തിനകത്ത് നിന്നും ലഭിച്ചത്. ഇവ തെരഞ്ഞെടുപ്പ് കമീഷൻ ഉപയോഗിക്കുന്ന നിറത്തിലുള്ളതായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ മാത്രമേ സംഭവത്തെ കുറിച്ചുള്ള വസ്തുതകൾ അറിയാൻ സാധിക്കുകയുള്ളൂ. അതനുസരിച്ചായിരിക്കും നടപടിയെന്നും സഞ്ജീവ് കുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.