ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപവത്കരണത്തിന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിെൻറ അനുമതി കാത്ത് ബി.എസ്. യെദിയൂരപ്പ. കേന്ദ്രകമ്മിറ്റി തീരുമാനം വന്നാലുടൻ ഗവർണറെ കണ് ട് സർക്കാർ രൂപവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഡൽഹിയിൽ പാർട്ടി പാർ ലമെൻററി യോഗം ചേർന്നെങ്കിലും അനുകൂല തീരുമാനം കർണാടക നേതൃത്വത്തിന് ൈകമാറിയിട്ടില്ല. ബുധനാഴ്ച ബംഗളൂരുവിൽ ബി.ജെ.പിയുടെ നിയമസഭ കക്ഷിയോഗം തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
അവസാനവട്ട ചർച്ചകൾക്കായി ആർ. അശോക എം.എൽ.എ ഡൽഹിയിലെത്തി. ഉച്ചയോടെ ചാമരാജ്പേട്ടിലെ ആർ.എസ്.എസ് ഒാഫിസിലെത്തി യെദിയൂരപ്പ നേതാക്കളെ കണ്ടു. മുതിർന്ന നേതാക്കളുടെ അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും ആർ.എസ്.എസിെൻറ അനുഗ്രഹംകൊണ്ടാണ് താൻ ഇതുവരെ എത്തിയതെന്നും യെദിയൂരപ്പ പറഞ്ഞു. വിമതർക്കുവേണ്ടി ബുധനാഴ്ച അഭിഭാഷകർ സ്പീക്കർ കെ.ആർ. രമേശ്കുമാറിനെ കണ്ടു. മുംബൈയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.എൽ.എ ശ്രീമന്ത് പാട്ടീലിെൻറ അഭിഭാഷകനും സ്പീക്കറെ കാണാനെത്തി. വിമതർക്കുപുറമേ, വിശ്വാസവോെട്ടടുപ്പിൽനിന്ന് വിട്ടുനിന്ന ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കണെമന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കോൺഗ്രസ് കത്തുനൽകിയിരുന്നു.
വിമതരെ അയോഗ്യരാക്കുന്ന കാര്യത്തിൽ ഭരണഘടന അനുസരിച്ച് ഉടൻ തീരുമാനം കൈക്കൊള്ളുമെന്ന് സ്പീക്കർ അറിയിച്ചു. വിമതർക്കെതിരായ നടപടിയിൽ തീരുമാനം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും സ്പീക്കറെ കണ്ടു. ഭരണത്തിൽനിന്നിറങ്ങിയാലും കോൺഗ്രസ്, ജെ.ഡി-എസ് സഖ്യം തുടരാൻ കോൺഗ്രസും ജെ.ഡി-എസും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഏകോപനസമിതി യോഗം ചേർന്നശേഷമേ സഖ്യം തുടരണോ വേണ്ടയോ എന്നകാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.