ചെന്നൈ: ആൾദൈവമായ കൽക്കി ഭഗവാെൻറ ആശ്രമങ്ങളിലും മറ്റുമായി നടത്തിയ ആദായനികുതി റെയ്ഡിൽ കോടികളുടെ അവിഹിത സമ്പാദ്യവും ഏക്കർകണക്കിന് ബിനാമി ഭൂമിയും പിടിച്ചെടുത്തു. കൽക്കി ഭഗവാെൻറ അവിഹിത സമ്പാദ്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് മകൻ എൻ.കെ.വി കൃഷ്ണയും മരുമകൾ പ്രതീത കൃഷ്ണയുമാണ്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലായി ഇവരുടെ പേരിലുള്ള 900 ഏക്കർ ബിനാമി ഭൂമി പിടിച്ചെടുത്ത് മരവിപ്പിച്ചതായി െഎ.ടി അധികൃതർ അറിയിച്ചു. ഇവർ നടത്തുന്ന ആശ്രമങ്ങളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരുന്നത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടസ് കാപിറ്റൽ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് മുഖേന യു.എ.ഇ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി കമ്പനികളിൽ ഇവർ വൻ നിക്ഷേപമിറക്കിയിരുന്നതായും കണ്ടെത്തി. കള്ളപ്പണ കേസ് രജിസ്റ്റർ ചെയ്യുന്നതിെൻറ മുന്നോടിയായി ദമ്പതികൾക്ക് െഎ.ടി വകുപ്പ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
ഒക്ടോ. 16 മുതൽ രണ്ടാഴ്ച നീണ്ട പരിശോധനയിൽ 43.9 കോടി രൂപയും 2.5 ദശലക്ഷത്തിനുള്ള യു.എസ് ഡോളറും കണ്ടെടുത്തിരുന്നു. ഇതിൽ പ്രീത കൃഷ്ണെൻറ ചെന്നൈ ഇ.സി.ആറിലെ ശ്യാമള ഗാർഡൻസ് വസതിയിൽനിന്ന് മാത്രം 23.87 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 1.25 ദശലക്ഷത്തിനുള്ള യു.എസ് ഡോളറും കണ്ടെടുത്തു. പുറമെ 1.68 കോടിയുടെ സ്വർണവും 1.7 കോടിയുടെ വൈരവും കസ്റ്റഡിയിലെടുത്തു. ഇതിനിടെ അമേരിക്ക, യുക്രെയ്ൻ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് കടക്കാനുള്ള പ്രീത കൃഷ്ണയുടെ ശ്രമവും അധികൃതർ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.