ന്യൂഡൽഹി: ഡൽഹി-മഥുര ട്രെയിനിൽ വർഗീയ ആക്രമണത്തിനിടെ വല്ലഭ്ഗഢ് സ്വദേശി ജുനൈദിനെ കുത്താനുപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെടുത്തു. ഹരിയാനയിലെ ജേട്ടാലക്ക് സമീപമുള്ള തടാകത്തിൽനിന്നാണ് കേസ് അന്വേഷിക്കുന്ന റെയിൽവേ പൊലീസ് കത്തി കണ്ടെടുത്തത്. ആക്രമണം നടക്കുന്നതിനിടെ ജുനൈദിെന കുത്തുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത മുഖ്യപ്രതി നരേഷ് കുമാറിെന ശനിയാഴ്ച മഹാരാഷ്ട്രയിൽെവച്ച് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ തടാകത്തിൽ പരിശോധിക്കുകയായിരുന്നുവെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് കമൽദീപ് ഗോയൽ പറഞ്ഞു. സംഭവസമയം പ്രതി ധരിച്ചിരുന്ന വസ്ത്രവും ഷൂസും ഇയാളുടെ വീട്ടിൽനിന്ന് പൊലീസിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.