ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ പരിശോധിക്കുമ്പോൾ വോട്ടുയന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ കൊണ്ടുവരുന്ന കാര്യം പരിശോധിക്കരുതെന്ന് സംയുക്ത പാർലമെന്ററി സമിതിയോട് (ജെ.പി.സി) കേന്ദ്രം.
വോട്ടുയന്ത്രത്തിന് പകരം ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്ന് ചില അംഗങ്ങൾ സമിതിയിൽ നിർദേശിച്ചതിനുള്ള പ്രതികരണം എന്ന നിലക്കാണ് ജെ.പി.സിയുടെ അന്വേഷണപരിധിയിൽ ഇതു വരില്ലെന്ന് നിയമ മന്ത്രാലയം അറിയിച്ചത്.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തണമോ എന്ന കാര്യം മാത്രം പരിശോധിക്കാനാണ് ജെ.പി.സിക്ക് രൂപം നൽകിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.