ന്യൂഡൽഹി: കുത്തനെ ഉയർത്തിയ ഫീസ് വർധനക്കെതിരെ സമരം നടത്തുന്ന ജെ.എൻ.യു വിദ്യാർഥികൾ വ്യാഴാഴ്ച ആരംഭിച്ച വർഷാവസാന സെമസ്റ്റർ പരീക്ഷ ബഹിഷ്കരിച്ചു. ക്ലാസുകൾ ബഹിഷ്കരിച്ച് ഒരു മാസം പിന്നിട്ട സമരം വിജയിക്കുന്നതുവരെ തുടരുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. എന്നാൽ, സമരം അവസാനിപ്പിക്കാൻ സർവകലാശാല അധികൃതർ തയാറായിട്ടില്ല.
അതേസമയം, കേന്ദ്ര മാനവേശഷി വികസന മന്ത്രാലയം കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാർഥി യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കാൻ മന്ത്രാലയം നിയോഗിച്ച മൂന്നംഗ ഉന്നതാധികാര സമിതി വിദ്യാർഥികൾക്ക് അനുകൂല നിലപാടാണ് എടുത്തതെന്നാണ് റിപ്പോർട്ട്. എന്നാൽ, എല്ലാ ആവശ്യങ്ങളും അംഗീകരിക്കാത്തതിനെ തുടർന്ന് പരീക്ഷ ബഹിഷ്കരിക്കാൻ യൂനിയൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.