ന്യൂഡൽഹി: വാക്സിൻ പാഴാക്കുന്നതിൽ മുന്നിൽ ഝാർഖണ്ഡാണെന്ന് കണക്കുകൾ. 33.59 ശതമാനമാണ് ഝാർഖണ്ഡ് പാഴാക്കുന്ന വാക്സിൻ. അതേസമയം, പശ്ചിമബംഗാളും കേരളവുമാണ് വാക്സിൻ പാഴാക്കുന്നതിൽ ഏറ്റവും പിന്നിൽ. ഇരു സംസ്ഥാനങ്ങളിലും നെഗറ്റീവ് നിരക്കാണ് വാക്സിൻ പാഴാക്കുന്നതിലുള്ളത്. കേരളത്തിൽ -6.37 ശതമാനവും പശ്ചിമബംഗാളിൽ -5.38 ശതമാനവുമാണ് വാക്സിൻ പാഴാക്കൽ നിരക്ക്.
കേന്ദ്രസർക്കാറിെൻറ കണക്കുകളനുസരിച്ച് ഛത്തീസ്ഗഢ് 15.79 ശതമാനവും മധ്യപ്രദേശ് 7.35 ശതമാനവും വാക്സിൻ പാഴാക്കുന്നു. പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കുന്നുണ്ട്.
വാക്സിൻ നയം മാറ്റുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ കേന്ദ്രസർക്കാറാണ് ഇനി വിതരണം ചെയ്യുക. വാക്സിൻ പാഴാക്കുന്നതും വിവിധ സംസ്ഥാനങ്ങൾ വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.