ജെ.ഇ.ഇ ആള്‍മാറാട്ടം: കോച്ചിങ് സെന്റര്‍ ഉടമ അറസ്റ്റില്‍

ഗുവാഹത്തി: അഖിലേന്ത്യ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ (ജെ.ഇ.ഇ മെയിന്‍) ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ അസമില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗ്ലോബല്‍ എജ്യു ലൈറ്റ് എന്ന കോച്ചിങ് സ്ഥാപനത്തിന്റെ ഉടമ ഭാര്‍ഗവ് ദേക എന്നയാളാണ് അറസ്റ്റിലായത്. ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ 99.8 ശതമാനം മാര്‍ക്ക് നേടി അസമില്‍ ടോപ്പറായ വിദ്യാര്‍ഥിയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഈ വര്‍ഷം നടന്ന പരീക്ഷയില്‍ പേരും റോള്‍ നമ്പറും എഴുതിയ ശേഷം താന്‍ പുറത്തുകടന്നെന്നും തുടര്‍ന്ന് മറ്റൊരാള്‍ സെന്ററില്‍ കയറി തനിക്ക് വേണ്ടി പരീക്ഷ എഴുതിയെന്നുമുള്ള സംഭാഷണമാണ് പുറത്തായത്.

സംഭവത്തില്‍ വിദ്യാര്‍ഥി നീല്‍ നക്ഷത്ര ദാസ്, പിതാവ് ഡോ. ജ്യോതിര്‍മയി ദാസ് എന്നിവരും, മൂന്ന് സെന്റര്‍ ജീവനക്കാരും, പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്ററും നേരത്തെ അറസ്റ്റിലായിരുന്നു.

രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍, വിദ്യാര്‍ഥിയുടെ ഡോക്ടര്‍മാരായ മാതാപിതാക്കള്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.