ന്യൂഡൽഹി: 15 അമുസ്ലിം വിദ്യാർഥികളൊഴികെ ബാക്കിയെല്ലാവരെയും വിജയിപ്പിച്ചതായി ട്വീറ്റ് ചെയ്ത അസിസ്റ്റൻറ് പൊഫസറെ ജാമിഅ മില്ലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി സസ്പെൻറ് ചെയ്തു. അസിസ്റ്റൻറ് പ്രൊഫസർ ഡോ. അബ്റാർ അഹമ്മദിെൻറ ട്വീറ്റ് സാമുദായിക സൗഹാർദം തകർക്കുന്നതാണെന്ന് വിലയിരുത്തിയാണ് യൂണിവേഴ്സിറ്റിയുടെ നടപടി. പ്രൊഫസറുടെ ട്വീറ്റ് ജിഹാദികൾ യൂണിവേഴ്സിറ്റികളിൽ പിടിമുറുക്കുന്നതിെൻറ ഉദാഹരണമാണെന്ന് ആരോപിച്ച് സാമുഹിക മാധ്യമങ്ങളിൽ പ്രചാരണം ശക്തമായിരുന്നു.
അതേസമയം, പൗരത്വ നിയമ ഭേദഗതിയെ ആക്ഷേപ ഹാസ്യമായി അവതരിപ്പിച്ചതായിരുന്നു ആ ട്വീറ്റെന്നാണ് ഡോ. അബ്റാർ അഹമ്മദിെൻറ വിശദീകരണം. അത്തരത്തിലൊരു പരീക്ഷ ഉണ്ടായിട്ടില്ല. അങ്ങനെ പതിനഞ്ച് കുട്ടികളുമില്ല. സി.എ.എ എങ്ങനെയാണ് മതത്തിെൻറ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുന്നത് എന്ന് ബോധ്യപ്പെടുത്താൻ പരിഹാസ രൂപത്തിൽ ട്വീറ്റ് ചെയ്തതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
മതത്തിെൻറ അടിസ്ഥാനത്തിൽ താൻ വിവേചനം കാണിച്ചതായി 12 വർഷത്തെ അധ്യാപനജീവിതത്തിൽ കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ ഒരിക്കൽ പോലും തെൻറ വിദ്യാർഥികൾ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം ചുണ്ടികാട്ടുന്നു.
Dr. Abrar Ahmad, Asstt Professor of @jmiu_official tweeted in public domain as to failing 15 non-muslim students in an exam. This is a serious misconduct inciting communal disharmony under CCS CONDUCT RULES.The university suspends him pending inquiry.@DrRPNishank @HRDMinistry
— Jamia Millia Islamia (Central University) (@jmiu_official) March 25, 2020
അന്വേഷണ വിധേയമായാണ് സർവകലാശാല ഡോ.അബ്റാർ അഹമ്മദിനെ സസ്പെൻറ് ചെയ്തത്. സാമുദായിക സൗഹാർദത്തിന് കോട്ടം തട്ടിക്കുന്ന ഗുരുതരമായ പിഴവാണ് അദ്ദേഹത്തിൽ നിന്നുണ്ടായതെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.