ബറേലി: ഹിന്ദുത്വ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട യു.പിയിലെ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ തലവൻ മൗലാനാ തൗഖീർ റസയും മൂന്ന് അനുയായികളും വീട്ടുതടങ്കലിൽ. ഹിന്ദുത്വ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകാൻ ബറേലിയിൽനിന്ന് തിരംഗയാത്ര നടത്തുമെന്നായിരുന്നു റസയുടെ പ്രഖ്യാപനം.
പ്രത്യേക ഖലിസ്ഥാൻ രാഷ്ട്രം ആവശ്യപ്പെടുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്ന സർക്കാർ, ഹിന്ദുരാഷ്ടത്തിനായി വാദിക്കുന്നവർക്കെതിരെയും നടപടിയെടുക്കണമെന്ന് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം വിമർശിച്ചിരുന്നു. തുടർന്ന്, പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ മൊറാദാബാദ് പൊലീസ് കേസെടുത്തു. ഇതിനുപിന്നാലെയാണ് മൂന്നുദിവസത്തേക്ക് വീട്ടുതടങ്കലിലാക്കിയത്. ആവശ്യമെങ്കിൽ തടങ്കൽ നീട്ടും. റസ താമസിക്കുന്ന ഹസ്രത്ത് ദർഗ കോംപ്ലക്സിൽ കനത്ത സുരക്ഷയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.