ന്യൂഡൽഹി: പ്രതിഷേധിക്കുന്നവർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും എപ്പോഴും എല്ലായിടത്തുംവെച്ച് പ്രതിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി. ശാഹീൻബാഗ് പൗരത്വസമരവുമായി ബന്ധപ്പെട്ട ഹരജിയിൽ പൊതുവഴികളും പൊതുസ്ഥലങ്ങളും സ്ഥിരംസമര വേദിയാക്കുന്നത് അനുവദിക്കാനാവില്ലെന്ന ഒക്ടോബറിലെ സുപ്രീംകോടതി ഉത്തരവിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണമുരാരി എന്നിവരടങ്ങുന്ന ബെഞ്ചിെൻറ പരാമർശം.
'പ്രതിഷേധിക്കാനും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ, എപ്പോഴും എല്ലായിടത്തും സമരം ചെയ്യാൻ അവകാശമില്ല. പെട്ടെന്നുള്ള പ്രതിഷേധങ്ങൾ അനുവദിക്കാം. അനിശ്ചിത കാലത്തേക്ക് ഒരിടം കൈയേറി നടത്തുന്ന പ്രതിഷേധങ്ങളിലൂടെ പൊതുജനങ്ങളുടെ അവകാശം ഹനിക്കപ്പെടുമ്പോൾ അതു കണ്ടുനിൽക്കാനാകില്ല' എന്ന് ഹരജി തള്ളിക്കൊണ്ട് ബെഞ്ച് നിരീക്ഷിച്ചു. ശാഹീൻ ബാഗിലെ സ്ത്രീകളടക്കം 12 ആക്ടിവിസ്റ്റുകളാണ് ഫെബ്രുവരി ഒമ്പതിന് പുനഃപരിശോധന ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.