ഐ.എൻ.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ കസ്റ്റഡി 27 വരെ നീട്ടി

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത് തിന്‍റെ കസ്റ്റഡി കാലാവധി നവംബർ 27 വരെ നീട്ടി. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിയത്. ഐ.എൻ.എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 22ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും എന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുന്നത്.

നവംബർ ഒന്നിന് ചിദംബരം സമർപ്പിച്ച ഇടക്കാല ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു. അസുഖം മൂലം ബുദ്ധിമുട്ടുകയാണെന്ന് കാണിച്ചതിനെ തുടർന്ന് മിനറൽ വാട്ടർ, ശുചിത്വമുള്ള പരിസരം, വീട്ടിൽനിന്നുള്ള ഭക്ഷണം, കൊതുകുവല എന്നിവ അനുവദിക്കാൻ കോടതി നിർദേശിച്ചിരുന്നു.

ആഗസ്റ്റ് 21നാണ് ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 16ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - INX Media case: P Chidambaram's judicial custody extended till November 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.