ന്യൂഡൽഹി: സി.ബി.െഎയുടെ െഎ.എൻ.എക്സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേ താവുമായ പി. ചിദംബരത്തിന് തിരിച്ചടി.
ഇതേ വിഷയത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റി(ഇ.ഡി)ന് മുമ്പാകെ കീഴടങ്ങാൻ അനുമതി തേടി ചിദംബരം സമർപ്പിച്ച അപേക്ഷ ഡൽഹി റോസ് അവന്യൂ പ്രത്യേക കോടതി ജഡ്ജി അജയ് കുമാർ കുഹാർ തള്ളി. ചിദംബരത്തെ അറസ്റ്റ് ചെയ്യണമെന്നും അത് തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ചെയ്യുമെന്നുമാണ് ഇ.ഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.
എന്നാൽ, ചിദംബരത്തെ ഏതുവിധേനയും 15 ദിവസം ജയിലിൽ പാർപ്പിക്കാനാണ് തുഷാർ മേത്ത ഇത്തരമൊരു വാദം നടത്തുന്നതെന്ന് ചിദംബരത്തിനുവേണ്ടി ഹാജരായ കപിൽ സിബൽ ബോധിപ്പിച്ചു. എന്നാൽ, തുഷാർ മേത്തയുടെ വാദം അംഗീകരിച്ച കോടതി, കീഴടങ്ങാൻ അവസരം നൽകാതെ ചിദംബരം തിഹാർ ജയിലിൽ ഇൗമാസം 19 വരെ തുടരെട്ട എന്നു വെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.