മുംബൈ: കള്ളപ്പണക്കേസിൽ ഒന്നര വർഷത്തോളമായി ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകി. വൃക്കരോഗിയായ മാലിക്കിന് ചികിത്സയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്കാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. ചികിത്സക്കായി ഇടക്കാല ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിക്കുകയായിരുന്നു.
സാധാരണ ജാമ്യവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് 10 ആഴ്ചത്തേക്ക് മാറ്റിവെച്ച കോടതി അഞ്ചാഴ്ചക്കുള്ളിൽ മറുപടി നൽകാൻ ഇ.ഡിക്ക് നിർദേശം നൽകി. ചികിത്സക്ക് വേണ്ടി ഇടക്കാല ജാമ്യം തേടിയുള്ള മാലിക്കിന്റെ ഹരജി ബോംബെ ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഇപ്പോഴത്തെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.