കൊച്ചി: മാലദ്വീപിൽ നിന്ന് 202 ഇന്ത്യൻ പൗരന്മാരുമായി യാത്ര തിരിച്ച നാവികസേനാ കപ്പൽ ഐ.എൻ.എസ് മഗർ കൊച്ചിയിലെത്തി. 202 അംഗ സംഘത്തിൽ 93 പേർ കേരളീയരും 81 പേർ തമിഴ്നാട് സ്വദേശികളും ആണ്. 24 സ്ത്രീകളും (രണ്ട് ഗർഭിണികൾ) രണ്ട് കുട്ടികളും സംഘത്തിലുണ്ട്.
കപ്പലിൽ എത്തുന്നവർക്ക് ആരോഗ്യ പരിശോധന അടക്കം എല്ലാ സൗകര്യങ്ങളും തുറമുഖത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ തുറമുഖത്ത് നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവർ വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
ഒാപറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായി മാലിദ്വീപിൽ നിന്നുള്ള രണ്ടാമത്തെ ഒഴിപ്പിക്കൽ ദൗത്യമാണ് ഐ.എൻ.എസ് മഗറിന്‍റേത്. ആദ്യഘട്ട ദൗത്യത്തിന്‍റെ ഭാഗമായി ഐ.എൻ.എസ് ജലശ്വ 698 പേരെ മെയ് 10ന് കൊച്ചിയിൽ എത്തിച്ചിരുന്നു.
#WATCH INS Magar, carrying 202 Indian nationals, enters Kochi harbour in Kerala under #OperationSamudraSetu pic.twitter.com/jAlO1uFnn3
— ANI (@ANI) May 12, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.