ശ്രീനഗർ: നിയന്ത്രണരേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ചു പാക് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. ജമ്മു കശ്മീരിലെ ടാങ്ദാർ മേഖലയിൽ രാവിലെയായിരുന്നു സംഭവം. അതിർത്തിയിൽ സമാധാനം കൊണ്ടു വരാനായി പാകിസ്താൻ നുഴഞ്ഞുകയറ്റ ശ്രമം നിർത്തണമെന്ന് കരസേന മേധാവി ബിപിൻ റാവത്ത് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു നുഴഞ്ഞു കയറാൻ ശ്രമം നടന്നത്.
അതിർത്തിയിൽ നമുക്ക് സമാധാനം വേണമെന്നും പാകിസ്താെൻറ നിരന്തരമുള്ള വെടിനിർത്തൽ ലംഘനം മൂലം ജീവനും സ്വത്തും നഷ്ടപ്പെടുമ്പോൾ തിരിച്ചടിക്കേണ്ടി വരും. പാകിസ്താന് സമാധാനം വേണമെങ്കിൽ അവർ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിപിൻ റാവത്ത് പറഞ്ഞിരുന്നു.
കശ്മീരിൽ ഭീകരവാദികൾക്കെതിരെയുള്ള ഒാപ്പറേഷൻ, റംസാൻ മാസത്തിൽ താത്ക്കാലികമായി നിർത്തിവെക്കാൻ കഴിഞ്ഞ ആഴ്ച കേന്ദ്രം ഉത്തരവിട്ടിരുന്നു. എന്നിരുന്നാലും ഏതെങ്കിലും വിധത്തിലുള്ള ആക്രമണമുണ്ടായാലോ നിഷ്കളങ്കരായ ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടി വരുമ്പോഴോ സുരക്ഷാസേനക്ക് തിരിച്ചടിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.