ന്യൂഡൽഹി: ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ അതൃപ്തിയുമായി മുതിർന്ന ജഡ്ജിമാർ രംഗത്ത്. സുപ്രീംകോടതി കൊളീജിയം ഇന്ദു മൽഹോത്രക്കൊപ്പം നിർദേശിച്ച ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം ജോസഫിനെ ജഡ്ജിയായി നിയമിക്കാത്തതാണ് അതൃപ്തിക്ക് കാരണം.
രാവിലെയുള്ള ജഡ്ജിമാരുടെ യോഗത്തിലാണ് ഇന്ദുവിനെ മാത്രം നിയമിക്കാനുള്ള നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയത്. ഇന്ദുവിന്‍റെ സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്ന് യോഗത്തിൽ ഇന്ദിരാ ജെയ്സിങ് ആവശ്യപ്പെട്ടു.
അതേസമയം, കെ.എം ജോസഫിന്റെ നിയമനം ഉചിത സമയത്തുണ്ടാകുമെന്നും അദ്ദേഹത്തിന്‍റെ ഫയൽ തള്ളിയിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. മൂന്നു മാസം മുമ്പാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരങ്ങിയ കൊളീജിയം ഇരുവരുടെയും പേരുകൾ നിർദേശിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ദുവിെൻറ നിയമനത്തിന് പച്ചക്കൊടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.