ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്ധൻ ന്യൂയോര്‍ക്കിലെ നദിയില്‍ മരിച്ചനിലയിൽ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്ധൻ ഷുവ്രോ ബിശ്വാസിനെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. 31കാരനായ ഷുവ്രോക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഷുവ്രോ സമീപകാലത്തത് ക്രിപ്‌റ്റോ കറന്‍സി സുരക്ഷാ പ്രോഗ്രാമും നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചെയ്തിരുന്നത്.

മരണത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടിട്ടില്ലെന്ന് പൊലീസുകാരെ ഉദ്ദരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണ് ഷുവ്രോവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ബുദ്ധിമുട്ടുകൾ ആരോടും തുറന്നുപറയാത്ത വ്യക്തിയായിരുന്നു ഷുവ്രോെയന്ന് സഹോദരന്‍ ബിപ്രോജിത് ബിശ്വാസ് പറഞ്ഞു. കഴിഞ്ഞ വർഷം സഹോദരന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നെന്നും എന്നാൽ, മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടാൻ വിസമ്മതിക്കുകയായിരുന്നെന്നും ബിപ്രോജിത് പറഞ്ഞു. ഒരു ന്യൂറോളജിസ്റ്റിനെ കാണാന്‍ ഷുവ്രോ പോയിരുന്നു. എന്നാല്‍ അതെന്തിനാണെന്ന് വീട്ടുകാരാട് പറഞ്ഞിരുന്നില്ല. അറിയില്ല.

'മരണവാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. ഷുവ്രോ വളരെ നല്ല വ്യക്തിയായിരുന്നു, അതീവ ബുദ്ധിമാനും' -ബ്രിപോജിത്ത് പറയുന്നു. ഷുവ്രോ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെൻറിന്‍റെ മാനേജ്‌മെന്‍റ് ഫെബ്രുവരിയിൽ ഇയാള്‍ക്കെതിരെ മാന്‍ഹാട്ടനിലെ സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരുന്നെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അത്.

കെട്ടിടത്തിനുളളില്‍ കിടക്കയ്ക്ക് തീയിട്ടും കത്തിചുഴറ്റി ഭീഷണിപ്പെടുത്തിയും എലവേറ്ററിനുളളില്‍ രക്തം പുരട്ടിയുമൊക്കെ ഇയാൾ വിചിത്ര സ്വഭാവം കാട്ടിയിരുന്നെന്നാണ് പരാതിയിലുള്ളത്. കെട്ടിടത്തിലെ മറ്റ് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതി ഇയാളെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ ആവശ്യം.

Tags:    
News Summary - Indian origin mathematician's body found in Hudson River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.