ന്യൂഡൽഹി: ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് ഹൈകോടതിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ജനങ്ങളുടെ അവകാശങ്ങൾക്കും ദേശീയതാൽപര്യത്തിനും വേണ്ടിയാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥ എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന് മോദി പറഞ്ഞു.
എക്കാലത്തും ഭരണഘടനയെ ക്രിയാത്മകമായി ശക്തിപ്പെടുത്താൻ ജുഡീഷ്യറി ഇടപെട്ടിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ചുമതല കോടതികൾ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. ദേശീയതാൽപര്യത്തിന് പ്രാധാന്യം നൽകേണ്ട സമയങ്ങളിൽ കോടതികൾ അതിനും വലിയ പ്രാമുഖ്യം നൽകിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയുടെ പൗരാണിക ഗ്രന്ഥങ്ങൾ നല്ല ഭരണത്തിന്‍റെ മുഖമുദ്രയായി കണ്ടിരുന്നത് നീതിയെയാണ്. ഗുജറാത്ത് ഹൈകോടതി എക്കാലത്തും സത്യത്തിനും നീതിക്കും വേണ്ടിയാണ് നിലകൊണ്ടതെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.