ന്യൂഡൽഹി: ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്. സ്റ്റോക് ഹോം പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 1999 മുതൽ ഇൗ പട്ടികയിൽ ഇന്ത്യ തന്നെയാണ് ഒന്നാമത് നിൽക്കുന്നത്. കലുഷിത അന്തരീഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
സൗദി അറേബ്യ, യു.എ.ഇ, ചൈന, അൾജീരിയ, എന്നിവയാണ് തൊട്ട് താഴെയുള്ളത്. 2012-2016 കാലയളവിൽ സൗദി അറേബ്യയുടെ ആയുധ ഇറക്കുമതി കഴിഞ്ഞ അഞ്ചു വർഷത്തെ അപേക്ഷിച്ച് 212 ശതമാനം വർദ്ധിച്ചു. 8.2 ശതമാനം ആയിരുന്നു അവരുടെ ഇറക്കുമതി വിഹിതം.
2007– 2011കാലയളവിൽ ആഗോള ആയുധ ഇറക്കുമതിയുടെ 9.7 ശതമാനം ഇന്ത്യയിലേക്കായിരുന്നെങ്കിൽ 2012 മുതൽ 2016 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ ഇത് 13 ശതമാനത്തിലേക്ക് ഉയർന്നു.
2007-2011 കാലയളവിൽ ചൈനയുടെ ഇറക്കുമതി വിഹിതം 5.5 ശതമാനമായിരുന്നെങ്കിൽ 2012-2016 വർഷത്തിൽ ഇത് 4.5 ആയി കുറയുകയാണ് ചെയ്തത്. ആണവായുധം കൈവശം വെച്ചിരിക്കുന്ന പാകിസ്താനെയും മികച്ച സൈനികശേഷിയുള്ള ചൈനയെയും മുന്നിൽ കണ്ടാണ് ഇന്ത്യയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്.
ചൈന പാകിസ്താനിലെ അടിസ്ഥാന സൗകര്യ പദ്ധതികളിലേക്ക് മില്യൻ ഡോളറുകൾ നിക്ഷേപിക്കുേമ്പാൾ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ ആഴത്തിലുള്ള ആയുധ സഹകരണത്തിന് ശ്രമിക്കുന്നുണ്ട്.
മെയ്ക് ഇൻ ഇന്ത്യ പദ്ധതികൾ തദ്ദേശീയ ആയുധ നിർമാണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെങ്കിലും രാജ്യത്തിൻറെ ആവശ്യങ്ങൾക്ക് ഇവ ഇപ്പോഴും പര്യാപ്തമല്ല. ഇന്ത്യൻ പ്രതിരോധ മേഖലയെ ആധുനിക വൽകരിക്കുന്നതിന് 250 ബില്യൻ ഡോളറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കിവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.