ഷില്ലോങ്: ഇന്ത്യ ഹിന്ദു രാജ്യമാകേണ്ടതായിരുന്നെന്നും ഇസ്ലാമിക രാജ്യമാക്കാൻ നരേന് ദ്ര മോദി അനുവദിക്കില്ലെന്ന് പൂർണ വിശ്വാസമുണ്ടെന്നും മേഘാലയ ഹൈകോടതി. താമസരേഖ നി ഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ സ്.ആർ. സെൻ വിവാദ പരാമർശം നടത്തിയത്. ഇന്ത്യൻ നിയമത്തെയും ഭരണഘടനയെയും എതിർക്കുന ്നവരെ പൗരന്മാരായി പരിഗണിക്കാനാവില്ല.
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി നശിപ്പിക്കാൻ ആരും ശ്രമിക്കേണ്ടതില്ല. ഇപ്പോഴത്തെ സർക്കാറിനും നരേന്ദ്ര മോദിക്കും ഇക്കാര്യത്തിെൻറ പ്രാധാന്യം മനസ്സിലാകുമെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. മുഖ്യമന്ത്രി മമത ബാനർജിക്ക് ഇക്കാര്യത്തെ പിന്തുണക്കാനാവും. വിഭജനം മതാടിസ്ഥാനത്തിലായിരുന്നതിനാൽ ഇന്ത്യ ഹിന്ദു രാജ്യമാകേണ്ടതായിരുന്നു.
പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയാണ്. അവർക്ക് പോകാനൊരിടമില്ല. എന്നിട്ടും വിഭജനകാലത്ത് ഇന്ത്യയിലെത്തിയ ഹിന്ദുക്കളെ വിദേശികളായി പരിഗണിക്കുകയാണ്. ഇത് യുക്തിരഹിതവും നിയമവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് -സെൻ പ്രസ്താവിച്ചു.
പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താന് എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ വിശ്വാസികളെയും ഗാരോ, ഖാസി വിഭാഗക്കാരെയും രേഖകളില്ലാതെ തന്നെ രാജ്യത്തെ പൗരന്മാരാക്കാന് വേണ്ട നിയമനിര്‍മാണം നടത്തണമെന്നും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി, പാർലമെൻറ് അംഗങ്ങൾ എന്നിവരോട് കോടതി ആവശ്യപ്പെട്ടു. അസമിലെ പൗരത്വ പട്ടികയിൽ നിരവധി വിേദശികൾ കടന്നുകൂടിയതായും പല ഇന്ത്യക്കാരും ഉൾപ്പെടാതെ പോയതായും ജസ്റ്റിസ് സെൻ പറയുന്നു. അസമിൽ മോശം സാഹചര്യത്തിൽ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാൻ ഹിന്ദുക്കൾ സന്നദ്ധമാകണമെന്നും കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.